ശംഖുമുഖം ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്ററിലെ ആദ്യ വിവാഹം നടന്നു ;അനഘയും റിയാസും ആദ്യ വധൂ വരന്മാർ.

തിരുവനന്തപുരം :
ഉള്ളൂർ സ്വദേശി അനഘയും കൊല്ലം സ്വദേശി റിയാസും ശംഖുമുഖത്തെ വെഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി. ഇരുവരും വിവാഹിതരായതോടെ സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിംഗ് സെന്ററിന് തിരുവന്തപുരം ശംഖുമുഖത്ത് തുടക്കമായി.സാഗരം സാക്ഷിയായി മംഗളകർമ്മം നടന്നതിലും സർക്കാർ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലും ദമ്പതികൾ സന്തോഷം പങ്കുവെച്ചു.
രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് സർക്കാർ ഈ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡി ടി പി സിക്കാണ്. വിവാഹം നടത്താൻ എത്തുന്നവർക്കുള്ള താമസം ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ തന്നെ സർക്കാർ ഒരുക്കുന്നു.
ശംഖുമുഖം ബീച്ച് പാർക്കിൽ ഒരുക്കിയ ഈ കേന്ദ്രത്തിൽ ആംഫി തിയറ്റർ, വിവാഹവേദികൾ. കടലിന്റെ പശ്ചാത്തലത്തിൽ വധു – വരന്മാർക്ക് ചിത്രമെടുക്കാൻ കഴിയുന്ന സ്ഥലങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. 75000 രൂപയും ജി എസ് ടി യുമാണ് ഈ ഡെസ്റ്റിനേഷൻ വെഡിംഗ് സെന്ററിന്റെ വാടക. ഭക്ഷണം അലങ്കാരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടില്ല.

