പോളിങ് 55.45 ശതമാനം മാത്രം

ന്യൂഡൽഹി:
പൊതു തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിവരെ പോളിങ് 59.45 ശതമാനം മാത്രo.അവസാനഘട്ട പോളിങ്ങിൽ പലയിടത്തും അനിഷ്ട സംഭവങ്ങളുണ്ടായി. ബംഗാളിൽ തൃണമുൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ പയിടത്തും ഏറ്റുമുട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, നടി കങ്കണ റണാവത്ത്, ലാലുപ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി, മമതാ ബാനർജിയുടെ അനന്തിരവൻ അഭിഷേക് ബാനർജി തുടങ്ങി നിരവധി പ്രമുഖർ ഏഴാം ഘട്ടത്തിൽ ജനവിധി തേടി. വോട്ടെടുപ്പ് പുർത്തിയായശേഷം വാർത്താ സമ്മേളനം നടത്തുന്ന കീഴ്‌വഴക്കം ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ലംഘിച്ചു. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുക മാത്രമാണ് കമ്മീഷൻ ചെയ്തത്.