വാണിജ്യ സിലിണ്ടറിന് 16.50 രൂപകൂട്ടി
കൊച്ചി:
രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചതു്. കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 രൂപയിൽ നിന്ന് 1827 ആയി.തിരുവനന്തപുരത്ത് 1848, കോഴിക്കോട്ട് 1859.50.തുടർച്ചയായി അഞ്ചാം മാസമാണ് വർധന. നാലു മാസത്തിൽ അഞ്ചു തവണയായി 172.50 രൂപ വർധിപ്പിച്ചു. ഒക്ടോബർ 30 ന് ഡീലർ കമ്മീഷൻ വർധനയുടെ മറവിൽ പെട്രോളിനും ഡീസലിനും ആറ് പൈസ കൂട്ടിയിരുന്നു. പാചക വാതക വില തുടർച്ചയായി വർധിപ്പിക്കുന്നത് ചെറുകിട ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾ, കുടുംബശ്രീ സംരംഭങ്ങൾ, ഹോട്ടൽ, ബേക്കറി, കാറ്ററിങ് യൂണിറ്റുകൾ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ അഞ്ചു തവണത്തെ വില വർധന പ്രകാരം രണ്ട് സിലിണ്ടറിന് ദിവസം 345 രൂപ മുതൽ 517 രൂപ വരെയാണ് അധികച്ചെലവ്