24 ഹോട്ടലിൽ കെ കെഎസ്ആർടിസിയ്ക്ക് സ്റ്റോപ്പ്

തിരുവനന്തപുരം:
യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലിൽ സ്റ്റോപ്പ്. യാത്രക്കാർക്ക് മികച്ച ഭക്ഷണം നൽകാൻ ഹോട്ടലുകളുമായി കെ കെഎസ്ആർടിസി താൽപ്പര്യപത്രം ക്ഷണിച്ച് കരാറുണ്ടാക്കി. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണിവ. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എംസി റോഡ്, ദേശീയ പാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കാൻ ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർ ക്യാബിനു പിന്നിൽ പ്രദർശിപ്പിക്കും. 7.30 മുതൽ 9.30 വരെയാണ് പ്രഭാത ഭക്ഷണ സമയം. 12.30 മുതൽ രണ്ടു വരെയാണ് ഊണിനുള്ള സമയം. 4 നും 6 നും ഇടയ്ക്ക് ചായയ്ക്കും, രാത്രി പത്തിനും പതിനൊന്നിനുമിടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. മന്ത്രി കെ ബി ഗണേഷ്കുമാറാണ് ഹോട്ടലുകൾ പരിശോധിച്ച് തെരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത്.