കരുവാരക്കുണ്ട് കൊലപാതകം: കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; 16കാരൻ കസ്റ്റഡിയിൽ
മലപ്പുറം:
കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 16 വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റം സമ്മതിച്ചു. കാണാതായ പെൺകുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്.
കരുവാരക്കുണ്ട് സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവേ ട്രാക്കിന് സമീപം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് കസ്റ്റഡിയിലെടുത്ത 16കാരൻ മൃതദേഹം ഒളിപ്പിച്ച സ്ഥലം പോലീസിന് കാണിച്ചു കൊടുക്കുകയും കൊലപാതകത്തിൽ തന്റെ പങ്കും കുറ്റവും സമ്മതിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിലെ കൃത്യമായ കാരണവും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
