പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്ഥയിൽ; ആലപ്പുഴയിൽ 31 കാരി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

 പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്ഥയിൽ; ആലപ്പുഴയിൽ 31 കാരി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ആലപ്പുഴ :

കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ഓപ്പറേഷനു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത് (31) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് മരിച്ചത്. ഭർത്താവ്: പഴവീട് ശരത് ഭവനിൽ എസ്.ശരത് ചന്ദ്രൻ (യുഎസ്എ) മക്കൾ: അവന്തിക (ഏഴ്), ആദവ് (നാല്). സംസ്കാരം പിന്നീട്.

ആലപ്പുഴ കണിയാകുളം ജംക്‌ഷനിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ആയ ആശയെ വെള്ളിയാഴ്ച രാവിലെ 9.45നാണു ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷനു ശേഷം തിയറ്ററിനുള്ളിൽ വച്ചു തന്നെ ആശയ്ക്ക് അസ്വസ്ഥത ഉണ്ടായി. രോഗിയുടെ അവസ്ഥ മോശമാണെന്നു മെഡിക്കൽ സംഘം ബന്ധുക്കളെ അറിയിച്ചു. തുടർന്നു ബന്ധുക്കൾ ബഹളം വച്ചതിനെത്തുടർന്നു യുവതിയെ മെഡിക്കൽ ടീമിനൊപ്പം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News