കനത്ത ചൂടിൽ ഡൽഹി

ന്യൂഡൽഹി:
കനത്ത ചൂടില്‍ വലഞ്ഞ് ഡൽഹി.കഴിഞ്ഞ 36 മണിക്കൂറിനിടെ മരണസംഖ്യ 32 കടന്നു. അതേ സമയം ദില്ലിക്കാവശ്യമായ ജലം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി മെർലേന നിരാഹാരസമരം ആരംഭിച്ചു. അത്യുഷ്ണം തുടരുന്ന ദില്ലിയില്‍ മരണനിരക്കും ഉയരുകയാണ്.ഹീറ്റ് സ്ട്രോക്കും അനുബന്ധ അസുഖങ്ങളുമായി 400 ഓളം പേര് വിവധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വീടുകളില്ലാതെ തെരുവില്‍ കഴിയുന്നവരെ ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറ്റാന്‍ ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഡൽഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ താപനില 46ന് മുകളിലെത്തി. ചൂട് കനത്തതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുകയാണ്.ഡൽഹിയിലെ ജനങ്ങൾ കുടിവെള്ളക്ഷാമത്തില്‍ വലയുന്നതില്‍ മുഖ്യമന്ത്രി കെജ് രിവാള്‍ ആശങ്ക രേഖപ്പെടുത്തിയെന്നും സുനിത കെജ്രിവാൾ അറിയിച്ചു.
മാത്രമല്ല അതിഷിയുടെ സമരത്തിന് കെജ്രിവാൾ കത്തിലൂടെ പിന്തുണയറിയിച്ചു. ഹരിയാനയില്‍ നിന്ന് ദിവസേന 100 ദശലക്ഷം ഗ്യാലന് വെള്ളം ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അദിഷിയും പ്രതികരിച്ചു. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ദില്ലി കടുത്ത കുടിവെള്ളകക്ഷാമം നേരിടുമ്പോഴും വെള്ളം നല്‍കില്ലെന്ന മനുഷ്യത്വരഹിത സമീപനം തുടരുകയാണ് ബിജെപി ഭരിക്കുന്ന ഹരിയാന.