അന്‍വര്‍ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയായി, പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം- എം.വി. ഗോവിന്ദൻ

ഇടത് എംഎല്‍എ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദന്‍. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായി തെറ്റായ പ്രചാരവേല നടത്തുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചട്ടുകമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്‍വറിന്റെ തന്നെ നിലപാടിനെ തുടര്‍ന്ന് പൂര്‍ണമായും അദ്ദേഹവുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുന്നുവെന്ന് കൃത്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അന്‍വര്‍ എഴുതിക്കൊടുത്ത പരാതി സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കാനാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കില്ലെന്നും ഇന്നലെത്തന്നെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ നിലപാട് സ്വീകരിച്ചാല്‍ പിന്നെ തങ്ങള്‍ എന്ത് നിലപാട് ഇതിന്മേല്‍ തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് അന്‍വറിനെ പുറന്തള്ളണമെന്ന് അഭിപ്രായം അന്നും ഇന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.