സുനിത വില്യംസിനെ തിരിച്ചെത്തിക്കാൻ നാസ

വാഷിങ്ടൺ:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽ മോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ ദൗത്യത്തിന് തുടക്കം. ഫ്ലോറിഡയിലെ കേപ് കാനവെറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ഫ്രീഡവുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്ര തിരിച്ചു. പേടകത്തിൽ 2025 ഫെബ്രുവരിയിലാകും ഇരുവരും ഭൂമിയിലേക്ക് മടങ്ങുക. നാസയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനോവ് എന്നീ ശാസ്ത്രജ്ഞരാണ് പേടകത്തിലുള്ളത്.ഭ്രമണപഥത്തിലെത്തിയ ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.അഞ്ചു മാസത്തിനുശേഷം മടങ്ങുമ്പോൾ സുനിതയെയും, ബുച്ച് വിൽ മോറിനെയും കൂടെക്കൂട്ടാനായി പേടകത്തിൽ ഇരിപ്പിടങ്ങൾ കരുതിയിട്ടുണ്ട്.