മോസ്കോ: പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന വാര്‍ഷിക ഉച്ചകോടിക്ക് വേണ്ടിയാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണ തോതില്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന് വൃത്തങ്ങള്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള സമയക്രമം ഞങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട്. പുതുവത്സരത്തിന് മുമ്പായി ഇത് നടക്കും,’ ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് അഭിമുഖത്തില്‍ വ്യക്തമാക്കി സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ ‘പൂര്‍ണ്ണമായി നടക്കുന്നു’ […]Read More
ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പാകിസ്താനെ ജയശങ്കർ വിളിച്ചത്. ലോകത്ത് നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ഒരു രാജ്യത്തുനിന്നും രൂപം കൊണ്ടവയാണെന്നും പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു. പാകിസ്ഥാനെതിരായ ഒരു ആക്രമണത്തിൽ, ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തെ ജയ്ശങ്കർ ഉദ്ധരിച്ചു. “സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഈ വെല്ലുവിളിയെ നേരിട്ടിട്ടുണ്ട്, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരനുണ്ട്. പതിറ്റാണ്ടുകളായി, പ്രധാന […]Read More
ന്യൂയോർക്ക്: പാകിസ്ഥാൻ്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സാഹായിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിനായി വ്യാപാര കരാറിൽ ഒപ്പുവച്ചതായും ട്രംപ് അറിയിച്ചു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്ക് 25 ശതമാനം താരിഫും റഷ്യൻ സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങുന്നതിന് അധിക പിഴ ചുമത്തുമെന്ന പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് പുതിയ കരാറിൽ ഒപ്പുവച്ചകാര്യം സമൂഹ മാധ്യമം വഴി അറിയിച്ചത്. “പാകിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, […]Read More
മോസ്കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെത്തുടർന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവർണർ പറഞ്ഞു. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആർക്കും പരിക്കുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനത്തെത്തുടർന്ന് പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിമേഖലയിലെ […]Read More
ടെല്‍ അവീവ്: ഇസ്രായേലി നഗരമായ ഹൈഫയില്‍ വീണ്ടും ഇറാന് ആക്രമണം. ഹൈഫയിലെ പ്രധാനപ്പെട്ട ഒരു കെട്ടിടത്തിന് മുകളില്‍ ഇറാന്റെ മിസൈല്‍ പതിച്ച് രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്.കെട്ടിടം ഭാഗികമായി തകര്‍ന്നു. 16വയസ്സുകാരനും, 54കാരനുമാണ് പരിക്കേറ്റത്. 16 വയസ്സുകാരന്റെ പരിക്ക് ഗുരുതരമാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആണവ ഗവേഷണ കേന്ദ്രവുമുള്‍പ്പെടെ ഇസ്രയേല്‍ സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാന് നല്‍കിയിരിക്കുന്നത്. തെഹ്റാനിലുളള ആണവ ഗവേഷണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചെന്നും വ്യോമസേനയുടെ അറുപതിലധികം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും […]Read More
ഇറാനിലെ അരക് ആണവ റിയാക്ടർ ലക്ഷ്യമിട്ടതായും നതാൻസ് പ്രദേശത്തെ ആണവായുധ വികസന കേന്ദ്രമാണെന്ന് അവകാശപ്പെട്ട് ആക്രമണം നടത്തിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ, ആദ്യം അരക് എന്നും ഇപ്പോൾ ഖോണ്ടാബ് എന്നും വിളിക്കപ്പെട്ടിരുന്ന ഭാഗികമായി നിർമ്മിച്ച ഒരു ഘനജല ഗവേഷണ റിയാക്ടർ ഉണ്ടായിരുന്നു. ഖോണ്ടാബ് ആണവ കേന്ദ്രത്തിന്റെ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ വ്യോമ പ്രതിരോധം സജീവമാക്കിയതായും രണ്ട് പ്രൊജക്ടൈലുകൾ അതിനടുത്തുള്ള പ്രദേശത്ത് പതിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുമ്പ് ആളുകളെ ഒഴിപ്പിച്ചിരുന്നതായും […]Read More
ഒരുകാലത്ത് പ്രധാന സഖ്യകക്ഷിയും ദാതാവുമായിരുന്ന ഇലോൺ മസ്കുമായുള്ള ബന്ധം അവസാനിച്ചിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച സമ്മതിച്ചു. അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭരണകൂടത്തിന്റെ വൻ നികുതി ഇളവുകളും ചെലവ് ബില്ലും പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് ടെക് മുതലാളി സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “അദ്ദേഹം അങ്ങനെ ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹം അനുഭവിക്കേണ്ടിവരും,” ട്രംപ് കൂട്ടിച്ചേർത്തു, എന്നാൽ ആ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് […]Read More
ഡ്രോൺ ആക്രമണവുമായി യുക്രൈൻ; 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർത്തുയുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായി വിവരം. യുക്രൈന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്ബിയു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിക്കുന്ന Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകൾ ഉൾപ്പെടെയുള്ള റഷ്യൻ വിമാനങ്ങളെ യുക്രൈനിയൻ സൈന്യം ആക്രമിച്ചതായി എസ്ബിയു അവകാശപ്പെട്ടു. റഷ്യയിലെ ഇർകുട്സ്ക് മേഖലയിലെ സ്രെഡ്നി […]Read More
വാഷിങ്ടൺ:അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. വോട്ടർ രജിസ്ട്രേഷന് പൗരത്വരേഖ നിർബന്ധമാക്കുന്നതാണ് സുപ്രധാന മാറ്റം. പോസ്റ്റൽ വോട്ടുകളെല്ലാം വോട്ടിങ് ദിനത്തിനുള്ളിൽ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക, വൈകി കിട്ടുന്നവ എണ്ണാതിരിക്കുക തുടങ്ങിയ മാറ്റങ്ങളുണ്ട്. ചില തെരഞ്ഞെടുപ്പുകളിൽ വിദേശ സംഭാവനകൾ വിലക്കുകയും ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവർ അമേരിക്കൻ പാസ്പോർട്ടോ, ജനന സർട്ടിഫിക്കറ്റോ നിർബന്ധമായും ഹാജരാക്കണം.അമേരിക്കൻ പൗരരല്ലാത്തവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായ വിവരങ്ങൾ ഫെഡറൽ ഏജൻസികൾ സംസ്ഥാനങ്ങൾക്ക് കൈമാറണം – തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.[27/03, 7:40 pm] […]Read More
ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ് ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ […]Read More