കാരക്കാസ്:അമേരിക്കൻ നിർമ്മിത ആയുധ ശേഖരം വീണ്ടും വെനസ്വേലയിൽ നിന്ന് പിടികൂടി. സംഭവത്തിൽ സ്പാനിഷ് പൗരനേയും അമേരിക്കൻ നാവികനെയും കസ്റ്റഡിയിലെടുത്തതായി വെനസ്വേല പൊതുജനസുരക്ഷാമന്ത്രി ഡയസ് ഡാഡോ കാബെൽ അറിയിച്ചു. സിഐഎ ബന്ധം സംശയിക്കുന്ന ആറ് പേരെ 14 ന് അമേരിക്കൻ നിർമിത ആയുധങ്ങളുമായി പിടികൂടിയിരുന്നു.പിന്നാലെയാണ് തിങ്കളാഴ്ച കൂടുതൽ ആയുധം പിടിച്ചെടുത്തത്.യുഎസ്സ് ഉപയോഗിക്കുന്ന എം4 എ1 അടക്കമുള്ള തോക്കുകളാണ് പിടിച്ചെടുത്തത്.Read More
ലെബനനില് സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാൻഡ്ഹെൽഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജർ സ്ഫോടനത്തിൽ ഏകദേശം 2,800 പേർക്ക് പരിക്കേറ്റതായും അവരിൽ 200-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പേജർ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന് […]Read More
ലണ്ടൻ: ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് വിരാമമിട്ട് ലേബർപാർട്ടി അധികാരത്തിൽ. ടോറികൾക്കെതിരായ ജനവികാരം വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ നിർണായകമായി. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലെ 650 അംഗങ്ങളിൽ 412 സീറ്റ് നേടിയാണ് ലേബർ പാർട്ടി ഭരണം പിടിച്ചത്. ഇത്തവണ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റ് മാത്രമാണ് ലഭിച്ചത്. ലേബർ പാർട്ടി നേതാവ് 61കാരനായ കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ പ്രധാനമന്ത്രിയായി നിയമിച്ചു. മുൻപ്രധാനമന്ത്രി […]Read More
പോർട്ട് മൊറെസ്ബി: ഓഷ്യാന്യന് രാജ്യമായ പാപ്പുവ ന്യൂ ഗിനിയിലെ എൻഗ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തിലധികംപേർ മണ്ണിനടിയിലെന്ന് സർക്കാർ.രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം തേടി. 670 പേർ മരിച്ചെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. എന്നാൽ ഇതിന്റെ മൂന്നിരട്ടിയാണ് പാപ്പുവ ന്യൂ ഗിനി സർക്കാർ പുറത്തുവിട്ട കണക്ക്. വെള്ളിയാഴ്ചയാണ് എൻഗയിലെ യംബലി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്. ന്നൂറു പേർ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതുവരെ ആറ് മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. മോശം കാലാവസഥയും ഗോത്രയുദ്ധങ്ങളും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി.രക്ഷാപ്രവർത്തനത്തിനായി […]Read More
ഒട്ടോവ:ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്ന് ഇന്ത്യാക്കാരെ കോടതിയിൽ ഹാജരാക്കി. കരൺ ബ്രാർ (22), കമൽ പ്രീത് സിങ് (22), കരൺ പ്രീത്(28) സിങ് എന്നിവരെയാണ് വീഡിയോ കോൺഫറൻസിലൂടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കോടതിയിൽ ഹാജരാക്കിയത്. ഇംഗ്ലീഷിൽ വാദം കേൾക്കാൻ മൂവരും സമ്മതിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റു ചെയതത്.Read More
ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ സൈനികരുടെ രണ്ടാമത്തെ സംഘംമാലിദ്വീപ് വിട്ടു . ഏപ്രിൽ 9 ന് ആണ് സൈനികർ രാജ്യം വിട്ടത്. മാലെയിലെ വിദേശ അംബാസഡർമാർ തൻ്റെ മേൽ അധികാരം പ്രയോഗിക്കില്ലെന്ന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ആവർത്തിച്ചു.കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ മാലിദ്വീപിൽ നിന്ന് വിദേശ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. സൈനികരുടെ ആദ്യ സംഘം രാജ്യം വിട്ടു. ഇന്ത്യൻ സൈനികരുടെ ആദ്യ സംഘത്തിന് രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മാർച്ച് […]Read More
ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡാമസ്കയിലെ കോൺസുലേറ്റിൻ ഉണ്ടായ ആക്രമണത്തിൽ 7 റവല്യൂഷണറി ഗാർഡുകൾ ഉൾപ്പടെ രണ്ട് കമാൻ്റർമാരും ആറ് സിറിയൻ സിവിലിയൻ ഗാർഡ്സും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാരമായാണ് ഞായറാഴ്ച ഇറാൻ ഇസ്രായേൽ പ്രദേശേത്തക്ക് നേരിട്ട് ആക്രമണം നടത്തിയത്. എന്നാൽ വ്യോമാക്രമണം ഇസ്രായേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പറയുന്നതനുസരിച്ച് ഞായറാഴ്ച പുലർച്ചെ ഇറാൻ 200 ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിൻ്റെ പ്രദേശങ്ങളിൽ […]Read More
ഇസ്ലാമാബാദ്: സൈഫർ കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും പത്ത് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. പ്രത്യേക കോടതി തിങ്കളാഴ്ച്ചയാണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ചിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അദിയായ ജയിലിൽ 2023 ഡിസംബറിൽ ആണ് കേസിന്റെ […]Read More
വാഷിങ്ടൺ:വടക്കൻ അറ്റ്ലാന്റിക്കിലും യൂറോപ്പിലുമായി 90,000 സൈനികർ പങ്കെടുക്കുന്ന പരിശീലനമാണ് നാറ്റോ ആരംഭിച്ചത്. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമാണ് നാറ്റോ നടത്തുന്നതു്. നാറ്റോ അംഗങ്ങളായ രാഷ്ട്രങ്ങളിൽ നിന്നായി 50 പടക്കപ്പൽ, 85 ഫൈറ്റർ ജെറ്റ്, ഹെലികോപ്ടറുകൾ, ഡ്രോണുകൾ, 1100 കോംബാറ്റ് വാഹനം എന്നിവ പങ്കെടുക്കുന്നു. 133 ടാങ്കും യുദ്ധത്തിന് ഉപയോഗിക്കുന്ന 533 ചെറുവാഹനവും പരിശീലനത്തിന്റെ ഭാഗമായുണ്ട്. യൂറോപ്പിൽ 70 വർഷത്തിനിടെ നടക്കുന്ന ഏറ്റവും പ്രഹരശേഷിയുള്ള പരിശീലനമാണിതെന്ന് നാറ്റോ അറിയിച്ചു. റഷ്യ – ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിലെ […]Read More
ഇസ്ലാമാബാദ്:ഇറാനെതിരെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. സിസ്താൻ -ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ ഹെദാദിൽ ഇറാന്റെ തീവ്രവാദ കേന്ദ്രങ്ങൾ പാകിസ്ഥാൻ തകർത്തതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വഹീദി പറഞ്ഞു.ബലൂചിസ്ഥാനുവേണ്ടി ഇറാനും പാകിസ്ഥാനും നടത്തുന്ന പോരാട്ടം ഇന്ത്യ ആശങ്കയോടെ വീക്ഷിക്കുന്നു.ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ തീവ്രവാദ സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ദേശരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി പ്രസ്താവിച്ചു.Read More
