താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന് നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് താലിബാന്. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിൽ അഫ്ഗാൻ അതിർത്തി സേന നിരവധി ബോംബാക്രമണങ്ങൾ നടത്തി. താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അഫ്ഗാൻ മാദ്ധ്യമം ഇക്കാര്യം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ ഖോസ്ത്, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രവിശ്യകളിലാണ് സംഘർഷം നടക്കുന്നത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് ചൊവ്വാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഇരുരാജ്യങ്ങളെയും […]Read More
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും മോസ്കോയിലെന്ന് റിപ്പോർട്ട്. റഷ്യ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS റിപ്പോർട്ട് ചെയ്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ അദ്ദേഹത്തിൻ്റെ സർക്കാർ അട്ടിമറിക്കപ്പെടുകയും അസദ് രാജ്യം വിടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അസദും കുടുംബവും എവിടെയന്നത് സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്. സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. […]Read More
ഗാസ സിറ്റി: ഗാസ കടുത്ത പട്ടിണിയിലേക്ക് നീങ്ങിയെന്നും ദിവസത്തിൽ ഒരു തവണ മാത്രമാണ് ജനങ്ങൾ ഭക്ഷണം കഴിക്കുന്നതെന്നും യു എൻ ഏജൻസി. വടക്കൻ ഗാസയെക്കാൾ താരതമ്യേന കൂടുതൽ ഭക്ഷ്യ ട്രക്കുകൾക്ക് പ്രവേശനമുള്ള ദേർ അൽ ബലായിലടക്കം കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. മധ്യഗാസയിലെ പ്രാദേശിക ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് അടച്ചുപൂട്ടി. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,056 ആയി.അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർ ആകർ കൊല്ലപ്പെട്ടു. […]Read More
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും പിന്നാലെ ലങ്കൻ ജനത ഇടതുപക്ഷത്തിന് അവസരം നല്‍കുകയായിരുന്നു. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാര്‍ക്സിസ്റ്റ് പ്രസിഡന്റെന്ന ബഹുമതിയോടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരത്തിലേറി. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) സഖ്യത്തിന്റെ മന്ത്രിസഭയ്ക്ക് കഴിഞ്ഞ ദിവസം പ്രസിഡന്റ് അനുര കുമാര ദിസനായകെ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി ദ്വീപ് ഭരണകൂടം പുതിയ […]Read More
ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം തുടങ്ങിയശേഷം ലബനനിൽ 3,000 ത്തിലധികംപേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.യുദ്ധം ഇനിയും തുടർന്നാൽ ആരോഗ്യസംവിധാനമടക്കമുള്ള അവശ്യ സേവന മേഖലകളുടെ പ്രവർത്തനം താറുമാറാകും. തെക്കൻ ലെബനനിലെ 37ഗ്രാമങ്ങൾ നാമാവശേഷമായി. 40,000ത്തിലധികം വീടുകൾ തകർന്നു. അപകട മേഖലകളിൽ നിന്ന് പന്ത്രണ്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.Read More
ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉത്തരവിട്ട ഹമാസ് മേധാവി യഹ്യ സിൻവാൻ ഒരു വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു, വാർത്തകൾ പരിശോധിക്കാൻ അതിൻ്റെ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിക്കുന്നു. 1,200 ഇസ്രായേലികൾ കൊല്ലപ്പെട്ട ഒക്ടോബർ 7 ആക്രമണം മിഡിൽ ഈസ്റ്റിനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു. “ഗസ്സ മുനമ്പിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചു. ഭീകരരിൽ ഒരാൾ യഹ്യ സിൻവാർ ആയിരിക്കാനുള്ള സാധ്യത ഐഡിഎഫ് പരിശോധിക്കുന്നു. ഈ ഘട്ടത്തിൽ, […]Read More
മെക്സിക്കോ സിറ്റി:മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായി ഇടതുപക്ഷത്തിന്റെ ക്ലോഡിയ ഷെയ്ൻബാം പാർദോ അധികാരമേറ്റു.രാജ്യം സ്വതന്ത്രമായി 200 വർഷം പിന്നിടുമ്പോഴാണ് രാജ്യത്തിന് വനിത പ്രസിഡന്റിനെ ലഭിക്കുന്നത്. മെക്സിക്കോയുടെ പ്രതിനിധി സഭയായ ലസാറൊ ലെജിസ്ലേറ്റീവ് പാലസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ അധികാരചിഹ്നമായ അങ്കി ക്ലോഡിയയെ അണിയിച്ചു. പോരാടുന്ന എല്ലാ സ്ത്രീകൾക്കുമായി ക്ലോഡിയ തന്റെ വിജയം സമർപ്പിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടില്ലെന്ന നിർണായക പ്രഖ്യാപനവും അവർ നടത്തി. ഇന്ത്യയുടെ പ്രതിനിധി യായി വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ പങ്കെടുത്തു.Read More
ടെൽ അവീവ്: അതിർത്തി കടന്നുള്ള ഇസ്രയേൽ ആക്രമണങ്ങൾ കലുഷിതമാക്കിയ മധ്യ പൗരസ്ത്യ ദേശത്ത് യുദ്ധഭീതി പരത്തി അമേരിക്ക. മേഖലയിൽ കൂടുതൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടു. ബാലിസ്റ്റിക് മിസൈലുകളും വിന്യസിക്കും. ഇറാനിൽ വച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയേയും ലബനനിൽ ഹിസ്ബുള്ള നേതാവ് മസൂദ് ഫവദിനെയും ഇസ്രയേൽ വധിച്ചത് അയൽ രാജ്യങ്ങളെ പ്രകോപിച്ചിട്ടുണ്ട്. തുറന്ന യുദ്ധത്തിലേക്ക് എന്ന ഭീതി പടരവേ യാണ് ഇസ്രയേലിന് കരുത്തു പകരുവാനുള്ള അമേരിക്കൻ നീക്കം. ഹിസ്ബുള്ള […]Read More
ബെയ്റൂട്ട് : ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, തിങ്കളാഴ്ച ലെബനനിലെ ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി രാജ്യത്തെ ഇന്ത്യൻ പൗരന്മാരോട് “ജാഗ്രത പാലിക്കാനും” എംബസിയുമായി സമ്പർക്കം പുലർത്താനും ഉപദേശിച്ചു. തിങ്കളാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണം നടത്തി 12 യുവാക്കളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇത് ഹിസ്ബുള്ള നടത്തിയതാണെന്ന് ഇസ്രായേലും യുഎസും കുറ്റപ്പെടുത്തി. “മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ലെബനനിലെ […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന റഷ്യൻ സന്ദർശനത്തിൽ തൻ്റെ അതൃപ്തി അറിയിച്ച് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി. റഷ്യൻ നേതാവ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച “വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്” എന്ന് വിശേഷിപ്പിച്ചു. 2022 ഫെബ്രുവരിയിൽ ഉക്രെയ്നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിലേക്കുള്ള തൻ്റെ ആദ്യ യാത്രയെ അടയാളപ്പെടുത്തി മോസ്കോയ്ക്ക് പുറത്തുള്ള നോവോ-ഒഗാരിയോവോയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പുടുമായി പ്രധാനമന്ത്രി മോദി അനൗപചാരിക കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസം ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയെ […]Read More