തിരുവനന്തപുരം: iFWJ യുടെ കേരളഘടകമായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന കേരളപ്പിറവി ദിനം ആഘോഷം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു .ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.എം.ആർ തമ്പാൻ മുഖ്യാതിഥിയായി. കേരളപ്പിറവിയും മാധ്യമ സംസ്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ തിരുവനന്തപുരം പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജണലിസം ഡയറക്ടർ പി.വി.മുരുകൻ വിഷയം അവതരിപ്പിച്ചു. എം.എം.സുബൈർ, എന്നിവർ സംസാരിച്ചു. സംസ്ഥാന ജന.സെക്രട്ടറി പോളി വടക്കൻ സ്വാഗതം […]Read More
തിരുവനന്തപുരം: 266 ദിവസങ്ങൾ നീണ്ടുനിന്ന സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവസാനിപ്പിച്ചു. സമര പരിപാടികൾ പ്രാദേശിക തലങ്ങളിലേക്ക് മാറ്റുമെന്നും വികേന്ദ്രീകൃതമായ രീതിയിൽ മുന്നോട്ട് പോകുമെന്നും അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ എംഎ ബിന്ദു അറിയിച്ചു. 2025 ഫെബ്രുവരി 10 ന് സമരം ഒരു വർഷം തികയുന്ന ദിവസം മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളപ്പിറവി ദിനമായ നാളെ രാവിലെ 11.30 ന് ആശമാരുടെ സമര പ്രതിജ്ഞാ റാലി നടത്തും. […]Read More
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആശമാർക്ക് ഇതുവരെയുള്ള കുടിശിക നൽകുമെന്നും അറിയിച്ചു. എന്നാൽ ഓണറേറിയം വർധന എത്രയോ ചെറുതാണെന്നും സമരം തുടരുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ അറിയിച്ചു. ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ പറഞ്ഞു. ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർധനവ് തുച്ഛമാണ്, 1000 രൂപ […]Read More
കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില്‍ കൊലപാതകം നടന്നത്. കഴുത്തിനോടു ചേര്‍ന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.Read More
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. തൊട്ടടുത്ത ദിവസം നേരിട്ട് ചർച്ച നടത്താമെന്നറിയിച്ചു. കടുത്ത തീരുമാനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാളെ മുഖ്യമന്ത്രി – ബിനോയ് വിശ്വം കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.Read More
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലേക്ക് സിപിഐ യുടെ യുവജന – വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സെക്രട്ടേറിയേറ്റിൻ്റെ സൗത്ത് ഗേറ്റിൽനിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസായ അനക്സ് രണ്ടിലേക്ക് നടത്തിയ മാർച്ച് ജിഎസ്ടി ഓഫീസിന് സമീപത്ത് പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പൊലീസിന് നേരെ കമ്പുകൾ വലിച്ചെറിയാൻ തുടങ്ങിയതോടെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. രണ്ടു നിര […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരുന്നു. അടുത്ത 5 ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് പ്രവചിച്ചു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പുതിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിലയിടങ്ങളില്‍ വെള്ളം കയറുകയും മണ്ണിടിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇന്ന് (ഒക്ടോബര്‍ 19) വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. […]Read More
സ്വർണവില ഇന്ന് പവന് 1400 രൂപ കുറഞ്ഞു. ഇന്നലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് കുതിച്ചുയർന്ന വിപണിയിൽ ഇന്ന് 1400 രൂപയുടെ കുറവാണ് ഉണ്ടായത്. 2840 രൂപയായിരുന്നു ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയിരുന്നത്. സ്വർണവില ഒരു ലക്ഷത്തിലേക്ക് കടക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 95,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,920 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് […]Read More
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോൺസർ ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ നാളെ കോടതിയില്‍ ഹാജരാക്കും. ജനറൽ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് എസ്ഐടി അറിയിച്ചു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എസ്ഐടി നിലവിൽ […]Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായി സൂചന. പോറ്റിയുൻ്റെ തിരുവനന്തപുരം കിളിമാനൂരിലുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നുച്ചയ്ക്ക് 12ന് ആണ് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പോറ്റിയുൻ്റെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഏതാനും ദിവസങ്ങളായി സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാമെന്ന നിഗമനത്തിലായിരുന്നു […]Read More
