തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പുറത്തിറക്കുന്ന ആക്ഷേപ ഹാസ്യ ലഘു ചിത്രം ശ്രദ്ധേയമാകുന്നു. ‘എല്ലാം ശരിയാക്കി തരാം’ എന്ന് പേരിട്ടിരിക്കുന്ന ഈ ലഘു ചിത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി സ്ക്രീനിൽ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. കേരള ബിജെപി കൾച്ചറൽ സെൽ നിർമ്മിക്കുന്ന ഈ ആക്ഷേപ ഹാസ്യ ലഘു […]Read More
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിർണ്ണായക നീക്കവുമായി ഇടതുമുന്നണി. ചലച്ചിത്രതാരവും വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലുമായ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സിപിഎമ്മും ജനാധിപത്യ കോൺഗ്രസും തമ്മിൽ ധാരണയിലെത്തി. പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകനായ സുധീർ, വിദ്യാഭ്യാസ മേഖലയിലെ ദീർഘകാലത്തെ പ്രവൃത്തിപരിചയവും ജനകീയ മുഖവുമുള്ള വ്യക്തിയാണ്. 1993-ൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതൽ വെങ്ങാനൂർ സ്കൂൾ പ്രിൻസിപ്പലായി […]Read More
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന പ്രചാരണങ്ങളെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫിനെ പരാജയപ്പെടുത്തുന്നതിനായി യുഡിഎഫ് വർഗീയ ശക്തികളുമായി കൂട്ടുപിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തിയെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “ഒന്നിച്ച് നിന്ന് എൽഡിഎഫിനെ തോൽപ്പിച്ച ശേഷം ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് പറയുന്നത് യുഡിഎഫിന്റെ കപട മുദ്രാവാക്യമാണ്. ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും എൽഡിഎഫ് 58 സീറ്റുകളുടെ വർധനവ് നേടിയിട്ടുണ്ട്,” എം.വി. ഗോവിന്ദൻ പറഞ്ഞു. […]Read More
1924-ലെ കേരളത്തിന്റെ ഹൃദയത്തിൽ… ഒരു ചെറു ഗ്രാമമായ വൈക്കത്ത്…വഴികളും ക്ഷേത്രങ്ങളും ചുറ്റിപ്പറ്റി, സമ്പ്രദായങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടിൽ വിറങ്ങലിച്ചിരുന്ന ഒരു സമൂഹം…അവിടെ ഉയർന്നുയർന്നൊരു സ്വരം – സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി…” വൈക്കം സത്യാഗ്രഹം…തിരുവിതാംകൂർ ചരിത്രത്തിലെ സാമൂഹ്യപരിഷ്കാരത്തിന്റെയും സമത്വത്തിന്റെയും മഹത്തായ പോരാട്ടം.ഈ പോരാട്ടം തിരുവിതാംകൂറിനെ മാത്രമല്ല, മുഴുവൻ കേരളത്തെയും ഉണർത്തി… രാമൻ ഇളയത് എറണാകുളം ജില്ലയിലെ കിഴക്കൻ ഭാഗത്ത്…കൂത്താട്ടുകുളത്തിന്റെ പാലക്കുഴയിൽ സ്ഥിതി ചെയ്ത കീഴേട്ടില്ലം,അന്ന് പ്രദേശത്തെ ഏറ്റവും സമ്പന്നമായ ജന്മി കുടുംബങ്ങളിൽ ഒന്നായിരുന്നു.ഈ സമ്പന്ന കുടുംബത്തിലാണ് 1894-ൽ രാമൻ ഇളയത് […]Read More
രണ്ടു ജെഡിയു മന്ത്രിമാരുടെ മക്കൾ തമ്മിൽ ഏറ്റുമുട്ടുന്ന സമസ്തിപൂർ രാഷ്ട്രീയ കൗതുകമാകുന്നു : വോട്ടർമാരെ കുഴപ്പിച്ച് മന്ത്രിമക്കൾ. ഭരത് കൈപ്പാറേടൻ പാറ്റ്ന : ബീഹാറിലെ സമസ്തിപ്പൂരിൽ ആരു ജയിച്ചാലും അതൊരു ജെഡിയു മന്ത്രിയുടെ വീട്ടിൽ നിന്നാവും. പക്ഷെ കൗതുകമെന്താണെന്നു വെച്ചാൽ മത്സരാർത്ഥികളിൽ ഒരാൾ പോലും ജെഡിയു അല്ല എന്നതാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി മത്സരിക്കുന്നത് കോൺഗ്രസ്സ് സ്ഥാനാർത്ഥി 32 കാരനായ സണ്ണി ഹസാരിയാണ്. ജെഡിയു മന്ത്രി മഹേശ്വർ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. എൻഡിഎ മത്സരിപ്പിക്കുന്നത് ലോക് […]Read More
ഡൽഹിയിൽ പ്രചാരണം ശക്തമാകുന്നു; വോട്ടെടുപ്പിന് മുന്നോടിയായി. ദില്ലി തെരുവുകളിൽ ബിജെപിയുടെ ബൈക്ക് റാലിയും എഎപിയുടെ സൈക്കിൾ റാലിയും ഭരത് കൈപ്പാറേടൻ ന്യൂ ദില്ലി : ഞായറാഴ്ച ബിജെപിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ ശക്തി പ്രകടമാക്കി ഡൽഹിയിലെ റോഡുകളിൽ റാലികൾ സംഘടിപ്പിച്ചു. തലസ്ഥാനത്തെ രാഷ്ട്രീയമായി ഏറെ സ്വാധീനിച്ച ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. സിഖ് സമൂഹത്തിനു വേണ്ടി പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബിജെപിയുടെബൈക്ക് റാലി. പാർട്ടി നേതാവ് മഞ്ജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിൽ സിഖ് […]Read More
പാർട്ടിയെ പിടിച്ചുകുലുക്കിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ? ഭരത് കൈപ്പാറേടൻ ബoഗുളുരു : പ്രോജ്വൽ രേവണ്ണ എപ്പിസോഡ് ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ എന്ന ചോദ്യമാണ് ഇന്ന് കർണ്ണാടക രാഷ്ട്രീയത്തിൽ മുഴങ്ങി കേൾക്കുന്നത്. ഗൗഡയുടെ കൊച്ചുമകൻ പ്രോജ്വൽരേവണ്ണയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു വർഷത്തിലേറെയായി അഭ്യൂഹങ്ങൾ പരന്നിരുന്നു. അന്നു മുതൽ ജനാതാ ദൾ സെക്കുലർ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ കുടുംബത്തിലും പാർട്ടിയിലും ഈ കിംവദന്തി എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു അഗ്നിപർവ്വതം പോലെ പുകഞ്ഞു നിൽക്കുകയായിരുന്നു […]Read More
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും പൊതുയോഗങ്ങൾക്കും എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും. പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17 ഉം എൽഡിഎഫിന് 10 ഉം സ്ഥാനങ്ങൾ ലഭിച്ചു. അതോടൊപ്പം ബിജെപി യ്ക്ക് 4 ഉം എസ്ഡിപിഐയ്ക്കും ആം ആദ്മി പാർട്ടിക്കും ഓരോ സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് 15 ഉം എൽ എൽഡിഎഫ് 12 ഉം ബിജെപി 5 ഉം സീറ്റുകൾ നേടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡിൽ ഇക്കുറി ബിജെപി ജയിച്ചുRead More
കേരളത്തിൽ ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്ന ചരിത്ര നേട്ടത്തിൽ അഭിനന്ദനമറിയിച്ച് എ എ പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ഇടുക്കി ജില്ലയിൽ കരിംകുന്നം പഞ്ചായത്തിലെ നെടിയകാട് വാർഡിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എ എ പി സ്ഥാനാർത്ഥി ബീന കുര്യനാണ് ഈ മഹത്തായ വിജയം നേടിയത്.നാല് വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബീന കുര്യൻ.ബീനയുടെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാർട്ടി പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് കേജ്രിവാൾ ട്വീറ്ററിൽ കുറിച്ചു.കേരളത്തിൽ […]Read More
