Tags :kerala

News

വൈക്കത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധ നടപടികൾ ഊർജിതം, പക്ഷികളെ കൊന്നൊടുക്കാൻ ഉത്തരവ്

കോട്ടയം: വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രോഗം കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും അടിയന്തരമായി കൊന്നൊടുക്കാൻ (കള്ളിങ്) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തിന് പുറമെ വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത് തുടങ്ങി സമീപത്തുള്ള എട്ട് പഞ്ചായത്തുകളിൽ പക്ഷി ഇറച്ചി, മുട്ട, വളം എന്നിവയുടെ വിൽപനയ്ക്കും കടത്തലിനും മൂന്ന് […]Read More

News

പ്രത്യേക അന്വേഷണ സംഘം നിതിൻ രാജിന്റെ മരണം അന്വേഷിക്കും: അധ്യാപകർക്കെതിരെ കേസ്

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണത്തിനായി ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. കോളേജിലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഔദ്യോഗികമായി അറിയിച്ചു. നിതിൻ ആത്മഹത്യ ചെയ്തതാണെന്ന കാര്യത്തിൽ പോലീസിന് […]Read More

News തിരുവനന്തപുരം

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) അധികാരം നിലനിർത്തുമെന്ന് സംസ്ഥാന ഇൻ്റലിജൻസ് ബ്യൂറോയുടെ

തിരുവനന്തപുരം: ]കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) അധികാരം നിലനിർത്തുമെന്ന് സംസ്ഥാന ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകൾ വ്യക്തമാക്കുന്നത്. സീറ്റ് നിലയുടെ ഏകദേശ കണക്ക് ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം എൽഡിഎഫിന് 74 മുതൽ 75 വരെ സീറ്റുകൾ ലഭിച്ചേക്കാം. മുന്നണികളുടെ കരുത്ത് റിപ്പോർട്ടിൽ ഇപ്രകാരം തരംതിരിച്ചിരിക്കുന്നു: പ്രവചനാതീതമായ മണ്ഡലങ്ങൾ സംസ്ഥാനത്തെ 24 മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നത്. ഈ മണ്ഡലങ്ങളിലെ ഫലം നിർണ്ണായകമാകും. ഇൻ്റലിജൻസ് വിശകലനം […]Read More

News തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചട്ടങ്ങൾ മറികടന്ന് വകമാറ്റൽ നടക്കുന്നതായി റിപ്പോർട്ട്; ആശങ്കയിൽ ജനം

By TNN Desk തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ (CMDRF) വിനിയോഗത്തിൽ വ്യാപകമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി സൂചന. ദുരിതബാധിതർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി (DBT) മാത്രം നൽകേണ്ട തുക, ചട്ടങ്ങൾ കാറ്റിൽ പറത്തി കരാറുകാർക്കും കൺസൾട്ടന്റുകൾക്കും നൽകുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരിട്ടുള്ള സഹായം അട്ടിമറിക്കപ്പെടുന്നു 1972-ലെ ഉത്തരവ് (G.O.(MS) No. 1210/72/RD) പ്രകാരം നിലവിൽ വന്ന CMDRF, ഇടനിലക്കാരില്ലാതെ ദുരിതബാധിതർക്ക് സഹായം എത്തിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2018-ലെ ധനകാര്യ വകുപ്പിന്റെ ഉത്തരവും ഇത് ശരിവെക്കുന്നു. […]Read More

News പാലക്കാട്

വാളയാർ ആൾക്കൂട്ട കൊലപാതകക്കേസ്: പ്രതി വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം സ്വദേശി വിനോദാണ് മരിച്ചത്. കേസിൽ വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. 2025 ഡിസംബർ 18-നായിരുന്നു അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേൽ എന്നയാൾ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു കടയ്ക്ക് സമീപം ഇരുന്നിരുന്ന രാംനാരായണിനെ മോഷണക്കുറ്റം ആരോപിച്ചും ബംഗ്ലാദേശി ആണെന്ന് സംശയിച്ചും ഒരു സംഘം യുവാക്കൾ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന്റെ […]Read More

News തിരുവനന്തപുരം

കേരളത്തിൽ വിവിധ ദിവസങ്ങളിൽ മദ്യനിരോധനം (ഡ്രൈ ഡേ)

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വിവിധ ദിവസങ്ങളിൽ മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്തെ മദ്യശാലകൾ അടഞ്ഞുകിടക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുൻപ് തന്നെ നിയന്ത്രണങ്ങൾ നിലവിൽ വരും. ഇതുകൂടാതെ, വോട്ടെണ്ണൽ ദിനമായ മെയ് നാലിനും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. വോട്ടെടുപ്പ് സുഗമമായും സമാധാനപരമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. […]Read More

News കണ്ണൂർ

പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസ്: ഗൂഢാലോചന നടത്തിയ പ്രതി പിടിയിൽ

കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് പ്രവർത്തകനായ എ. അമൽ രാജിനെയാണ് പോലീസ് പിടികൂടിയത്. കാപ്പ (KAAPA) നിയമപ്രകാരം നടപടി നേരിട്ടതിലുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ പൂവത്തൂരിലെ വീടിന് നേരെ കഴിഞ്ഞ മാസമാണ് ബോംബേറുണ്ടായത്. രാത്രിയുടെ മറവിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. കേസിൽ രണ്ട് […]Read More

News തിരുവനന്തപുരം

സുധാകരന്റെ പ്രസ്താവന കോൺഗ്രസിൽ ചർച്ചയാകുന്നു: ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് സുധാകരൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ പ്രസ്താവന നടത്തിയത്. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, വനിതാ മുഖ്യമന്ത്രി എന്ന ആശയം രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കുറിച്ചുള്ള പരാമർശവും ശ്രദ്ധേയമായി. യു.ഡി.എഫ് പരാജയപ്പെട്ടാൽ […]Read More

News തിരുവനന്തപുരം

പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി: എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പത്ത് വർഷം തികയുന്ന വേളയിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന പുരോഗതി വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലോ ആണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയത് സർക്കാരിന്റെ വലിയ നേട്ടമായി മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഏകദേശം 20 ലക്ഷം ആളുകൾക്ക് ഇതിലൂടെ […]Read More

News

തിരുവനന്തപുരത്ത് വീട്ടിൽ പ്രസവിച്ച നവജാതശിശു മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് പോലീസ്

തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്ന് ഉച്ചയോടെ വീട്ടില്‍ പ്രസവിച്ചത്. തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ഇന്ന് ഉച്ചയോടെയാണ് പൂഴനാട് പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യ ഷംന (21) വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അൽത്താഫ് വീട്ടിൽ […]Read More

Travancore Noble News