Tags :kerala high court

News എറണാകുളം

ഡോക്ടർമാരുടെ സമരം; നിർണായക ഇടപെടലുമായി ഹൈക്കോടതി; ‘ചികിത്സ പൗരന്റെ മൗലികാവകാശം’

എറണാകുളം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. ശമ്പള കുടിശ്ശികയും തസ്തിക നിർണയവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധം സാധാരണക്കാരായ രോഗികളുടെ ചികിത്സയെ ബാധിക്കരുതെന്ന് കോടതി കർശന നിർദേശം നൽകി. കോടതിയുടെ നിരീക്ഷണം ചികിത്സ ലഭിക്കുക എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ‘ജീവിക്കാനുള്ള അവകാശത്തിന്റെ’ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഓർമിപ്പിച്ചു. ഒപി സേവനങ്ങളും അടിയന്തര ചികിത്സകളും മുടങ്ങുന്ന സാഹചര്യം പൗരന്റെ മൗലികാവകാശ ലംഘനമാണ്. സമരകാലയളവിൽ […]Read More

Cinema News

കേരള സ്റ്റോറി 2′ വിവാദം: ടീസർ പിൻവലിക്കാൻ ഹൈക്കോടതി നിർദേശം; സിനിമ കോടതി

കൊച്ചി: വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിതെളിച്ച ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പിൻവലിക്കാൻ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നിർദേശം നൽകി. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അവഗണിക്കാനാകില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, സിനിമ നാളെ വൈകിട്ട് കോടതി നേരിട്ട് കാണുമെന്നും വ്യക്തമാക്കി. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ: ഫെബ്രുവരി 27-ന് റിലീസ് നിശ്ചയിച്ചിട്ടുള്ള ചിത്രം വെറും പ്രൊപ്പഗാൻഡയാണെന്നും കേരളത്തെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും കാണിച്ച് കണ്ണൂർ സ്വദേശി ശ്രീദേവൻ നമ്പൂതിരിയാണ് […]Read More

News

ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം: ആലപ്പുഴ ജില്ലാ കോടതിയിലേക്ക് പുതിയ നിയമനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിധി പ്രസ്താവിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് പുതിയ നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ പകരം എറണാകുളത്ത് ചുമതലയേൽക്കും. ഇത് ഒരു സ്വാഭാവിക സ്ഥലംമാറ്റ നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടെ മാറ്റം നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി […]Read More

News

ശബരിമല സ്വർണ്ണക്കൊള്ള: ആശങ്കകൾ വാസ്തവം; പാളികൾ മാറിയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ അടിസ്ഥാനമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. വിഎസ്എസ്‌സി (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്വർണ്ണപ്പാളികൾ മാറിയെന്ന സംശയം തെളിയിക്കപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. 1998-ൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ നിലവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണ്ണം കുറവാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കവർച്ചയ്ക്കായി നടത്തിയ ആസൂത്രണത്തിന്റെ കണ്ണികൾ തിരിച്ചറിഞ്ഞതായും കുറ്റകൃത്യത്തിന്റെ രീതി […]Read More

News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എസ്‌ഐടിക്കെതിരെയും ദേവസ്വം ബോർഡിനെതിരെയും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണ രീതികളെയും പ്രതികളെ സംരക്ഷിക്കുന്ന നിലപാടിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർ ദാസിനെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ആരാഞ്ഞു. പ്രതിയുടെ മകൻ പോലീസ് ഉദ്യോഗസ്ഥനായതാണോ അറസ്റ്റ് വൈകാൻ കാരണമെന്ന് സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചു. അസംബന്ധങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി കേസിൽ പ്രതിചേർക്കപ്പെട്ട ദിവസം മുതൽ കെ.പി. ശങ്കർ ദാസ് ആശുപത്രിയിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. “എന്തൊക്കെ അസംബന്ധങ്ങളാണ് കേരളത്തിൽ നടക്കുന്നത്? […]Read More

News

ഡോക്ടർ’ പദവിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്: ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും നിയന്ത്രണം

കൊച്ചി: അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും തങ്ങളുടെ പേരിന് മുന്നിൽ ‘ഡോക്ടർ’ (Dr) എന്ന പദവി ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഹർജിയും കോടതി നടപടികളും ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ പദവി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (IAPMR) സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. ജി. അരുൺ ഉത്തരവിറക്കിയത്.Read More

News

നിത്യചെലവിന് കാശില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോൾ ദൈനംദിന കാര്യങ്ങൾ നടത്താൻപോലും സർക്കാർ ബുദ്ധിമുട്ടുകയാണെന്നും കെഎസ്ആർടിസിയെ നിരന്തരം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ചീഫ് സെക്രട്ടറി വി. വേണു കോടതിയെ അറിയിച്ചു. കേരളീയത്തിന്റെ തിരക്കു കാരണം തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയോട് നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം, എറണാകുളം അമ്പലമുകളിൽ രണ്ട് ഫാക്ടറികൾക്കിടയിൽ താമസിക്കുന്നവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവയാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ […]Read More

Travancore Noble News