Tags :Sabarimala Gold Scam

News എറണാകുളം

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി; “തട്ടിപ്പുകാർ കുടുങ്ങട്ടെ”

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രശസ്ത നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ചൊവ്വാഴ്ച രാവിലെയാണ് താരം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്. കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനുമാണ് ഇഡിയുടെ ഈ നീക്കം. ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ, ശബരിമലയിൽ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് ഓരോ മലയാളിയുടെയും ബാധ്യതയാണെന്ന് ജയറാം പറഞ്ഞു. “കഴിഞ്ഞ 50 […]Read More

News

ശബരിമല തന്ത്രിയുടെ റിമാൻഡ് നീട്ടി; കോടതി നടപടി ഓൺലൈൻ വഴി

കൊല്ലം: ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെയുള്ള റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയുടെ ഈ പുതിയ നടപടി. ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തന്ത്രിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. പകരം, ഓൺലൈൻ സംവിധാനം വഴിയാണ് അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ചികിത്സ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തന്ത്രിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വിലയിരുത്തിയ ശേഷമാണ് കോടതി റിമാൻഡ് […]Read More

News തിരുവനന്തപുരം

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണം കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). കടകംപള്ളി നേരത്തെ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. 2019 മുതലുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. മൊഴികളിലെ വൈരുദ്ധ്യം: അന്വേഷണം വ്യാപിപ്പിക്കുന്നു: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അയൽവാസി വിക്രമൻ നായർ നടത്തിയ വെളിപ്പെടുത്തലുകൾ കേസിൽ നിർണ്ണായകമായി. കടകംപള്ളി പോറ്റിയുടെ വീട്ടിൽ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. […]Read More

News

സഭ സ്തംഭിച്ചു: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയെച്ചൊല്ലിയുള്ള രൂക്ഷമായ തർക്കങ്ങളെത്തുടർന്ന് കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൻ്റെ മൂന്നാം ദിനം തടസ്സപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സഭാനടപടികൾ നിർത്തിവെച്ച് ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു. പ്രതിഷേധം പാരഡി ഗാനങ്ങളിലൂടെ അന്തരിച്ച മുൻ സാമാജികർക്ക് ചരമോപചാരം അർപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. ‘പോറ്റിയെ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനം ആലപിച്ചും പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങിയത്. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ അവസാനിപ്പിക്കണമെന്നും […]Read More

News

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വഴിത്തിരിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കേസിലെ പതിനൊന്നാം പ്രതിയായ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. ഈഞ്ചക്കലിലെ സ്വകാര്യ ആശുപത്രിയിൽ പക്ഷാഘാതത്തെത്തുടർന്ന് ഐസിയുവിൽ കഴിഞ്ഞിരുന്ന ശങ്കരദാസിനെ, ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് മുറിയിലേക്ക് മാറ്റിയ ഉടനെയായിരുന്നു പോലീസ് നീക്കം. […]Read More

News

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

8തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. ശബരിമല തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലേക്ക് നയിച്ച മൊഴികൾ കേസിലെ മൂന്നാം പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എ. പത്മകുമാർ, പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ നൽകിയ മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചത്. തന്ത്രി മുൻകൂർ ജാമ്യം നേടുന്നത് […]Read More

News കൊല്ലം

ശബരമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പ്രതികളുടെ റിമാൻഡ് കാലാവധിയും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പ്രസ്താവിക്കുക. നേരത്തെ കട്ടിളപ്പാളി കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷകൾ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാറിന്റെ വാദം. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. […]Read More

News തിരുവനന്തപുരം

സ്വർണ്ണക്കൊള്ളക്കേസ്: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു; സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ സി.പി.എം നേതാക്കൾ ജയിലിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് പാർട്ടി കേന്ദ്രങ്ങൾ. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ സർക്കാരിന് ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കാത്തത് സി.പി.എമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. പത്താം അറസ്റ്റും പാർട്ടിയുടെ ചങ്കിടിപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സി.പി.എം അനുകൂല […]Read More

News

സ്വർണ്ണക്കൊള്ളയുടെ നിഗൂഢതകൾ തേടി: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിൽ റെയ്ഡ്!

പത്തനംതിട്ട: പുണ്യഭൂമിയായ ശബരിമലയിൽ നടന്ന ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള കേസിലെ ചുരുളഴിയുന്ന നിമിഷങ്ങൾ! കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നടത്തിയ റെയ്ഡ് പ്രദേശത്ത് അതീവ ആകാംഷയ്ക്ക് വഴിയൊരുക്കി. ഇന്ന് ഉച്ചയോടെയാണ്, അതീവ രഹസ്യസ്വഭാവത്തോടെ, വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘം കീച്ചം പറമ്പിലെ വീട്ടിലേക്ക് എത്തിയത്. മുൻ പ്രസിഡന്റിന്റെ അറസ്റ്റിന് പിന്നാലെ നടന്ന ഈ നീക്കം കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അന്വേഷണം […]Read More

News പത്തനംത്തിട്ട

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു റിമാൻഡിൽ; ഗുരുതര

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ മൂന്നാം പ്രതിയായ വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളും ആദ്യ ഉന്നതനുമാണ് എൻ. വാസു. കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിന്റെ അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി.) റിമാൻഡ് റിപ്പോർട്ടിൽ എൻ. വാസുവിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: എസ്.ഐ.ടി.യുടെ […]Read More

Travancore Noble News