ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ സ്റ്റുഡിയോ സെറ്റുകളിൽ നിന്നും ഗ്രാമീണ സൗന്ദര്യത്തിലേക്കും പച്ചയായ മനുഷ്യരിലേക്കും പറിച്ചുനട്ട വിഖ്യാത സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 1977-ൽ കമൽഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തമിഴ് സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. തുടർന്ന് കിഴക്കേ പോകും റെയിൽ, സിഗപ്പു […]Read More
