നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായത്. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചിൽ നടത്തിയത്. 35 മണിക്കൂർ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി പോലീസ് വലയിലാകുന്നത്.
മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടതെന്ന് പറഞ്ഞിരുന്നു. പോലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിരുന്നു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായായിരുന്നു വിവരം. പോലീസുകാരും മുന്നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പോത്തുണ്ടി മേഖലയിൽ രാത്രി തിരച്ചില്‍ നിര്‍ത്തി പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്താമര പിടിയിലാകുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ജനങ്ങളില്‍ നിന്ന് സുരക്ഷിതമായി നെന്മാറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനായി സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. വിശപ്പ് സഹിക്കാൻ വയ്യാതെയാണ് ഇയാൾ പോത്തുണ്ടി മല ഇറങ്ങിയതെന്ന് ആലത്തൂർ ഡി വൈ എസ് പി പറഞ്ഞു. 2019 ലെ കൊലപാതകത്തിന് ശേഷവും ഇയാൾ പിടിയിലായത് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വന്നപ്പോഴായിരുന്നു.