BY: SUMESHKRISHNAN പാലക്കാട്: അനുമതിയേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാല ഉടമയ്ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് നടപടി. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന നിർമ്മാണശാലയിൽ ചിറ്റൂർ തഹസിൽദാർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിൽ നിഷ്കർഷിച്ചിട്ടുള്ള അളവിനേക്കാൾ കൂടുതൽ വെടിമരുന്നും പടക്കങ്ങളും ശേഖരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പടക്കനിർമ്മാണശാല പോലീസ് സീൽ ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് […]Read More
പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം സ്വദേശി വിനോദാണ് മരിച്ചത്. കേസിൽ വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. 2025 ഡിസംബർ 18-നായിരുന്നു അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേൽ എന്നയാൾ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു കടയ്ക്ക് സമീപം ഇരുന്നിരുന്ന രാംനാരായണിനെ മോഷണക്കുറ്റം ആരോപിച്ചും ബംഗ്ലാദേശി ആണെന്ന് സംശയിച്ചും ഒരു സംഘം യുവാക്കൾ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന്റെ […]Read More
പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെത്തുടർന്ന് പി.കെ. ശശി കെടിഡിസി (KTDC) ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ചു. പാർട്ടി നേതൃത്വവുമായി ഏറെ നാളായി അകന്നുനിൽക്കുന്നതിനിടെയാണ് ശശിയുടെ ഈ നിർണ്ണായക നീക്കം. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ശശിക്കെതിരായ നടപടികൾക്ക് ആക്കം കൂട്ടിയിരുന്നു. നേരത്തെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നുവെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരുകയായിരുന്നു. […]Read More
പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച ബിഹാർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന നൂർ നാസറിനെയാണ് (25) വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അധ്യാപികയുടെ ഇടപെടൽ നിർണായകമായി അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റത് കണ്ട അധ്യാപിക […]Read More
പാലക്കാട്: ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ മലമ്പുഴയിൽ അറസ്റ്റിലായി. മലമ്പുഴ പി.എ.എം.എം. യു.പി. സ്കൂളിലെ സംസ്കൃത അധ്യാപകൻ അനിലിനെയാണ് മലമ്പുഴ പോലീസ് പിടികൂടിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച ഇയാൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച്: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.Read More
പാലക്കാട്: വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനാണ് കൊല്ലപ്പെട്ടത്. കള്ളനാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാളെ വളഞ്ഞിട്ട് മർദിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ മർദനമേറ്റ് അതീവ ഗുരുതരാവസ്ഥയിലായ രാംനാരായണനെ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാംനാരായണന്റെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം […]Read More
പാലക്കാട്: കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായ പാലക്കാട്, വീണ്ടും ഭക്തിയുടെയും പൈതൃകത്തിൻ്റെയും മനോഹരമായ സംഗമത്തിന് സാക്ഷ്യം വഹിച്ചു. കൽപ്പാത്തിയുടെ പുരാതനമായ അഗ്രഹാര വീഥികളിൽ ദേവരഥ സംഗമം നടന്നപ്പോൾ, ആ പുണ്യ നിമിഷം കാണാനായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുൻവശത്ത് വെച്ച് വൈകുന്നേരം 6:30 ഓടെയാണ് ഏറെ കാത്തിരുന്ന ദേവരഥ സംഗമം നടന്നത്. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ പുണ്യ ദൃശ്യം കാണുന്നത് ശ്രേഷ്ഠവും ഐശ്വര്യപ്രദവുമാണെന്നാണ് വിശ്വാസം. ഒരു മണൽത്തരിപോലും വീഴാൻ ഇടമില്ലാത്തത്ര ജനത്തിരക്കിലാണ് കൽപ്പാത്തി […]Read More
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടു വ്യത്യസ്ത വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 425000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ശിക്ഷാവിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അഞ്ചുമാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിധി പ്രഖ്യാപനത്തിനായി ചെന്താമരയെ രാവിലെ തന്നെ കോടതിയിലെത്തിച്ചിരുന്നു. ജഡ്ജി കെന്നത്ത് ജോർജാണ് കേസിൽ വിധി പറഞ്ഞത്. നെന്മാറ […]Read More
പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതു കയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് കൈമുറിച്ചുമാറ്റിയത്. സംഭവത്തില് പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ വന് പ്രതിഷേധമാണുയരുന്നത്. ആശുപത്രിയിലേക്ക് കോൺഗ്രസിൻ്റേ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കുടുംബം ഡിഎംഒയ്ക്ക് പരാതി നല്കിയിട്ടുണ്ട്.Read More
പാലക്കാട് ജില്ലയിലെ വടക്കന്തറയിലെ ഒരു സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അവ അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിച്ചതായി പാലക്കാട് നോർത്ത് പോലീസ് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആൺകുട്ടിക്കും സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും നിസ്സാര പരിക്കേറ്റു. വ്യാസ വിദ്യാ പീഠം പ്രീ-പ്രൈമറി സ്കൂളിൻ്റെ ഗേറ്റിന് സമീപം വൈകുന്നേരം 3.45 ഓടെയാണ് നാരായണൻ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടപ്പോൾ ആവേശഭരിതനായ […]Read More
