ഇടുക്കി:വർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൽ, ഡീൻ കുര്യാക്കോസ് എം പി എന്നിവർ മുഖ്യാതിഥികളാകും.ഇടുക്കി ജില്ലയിലെ മന്നാ ണ്ടം വില്ലേജിൽ നീണ്ട പാറയിലാണ് തൊട്ടിയാർ പവർ ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. 88 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ […]Read More
ന്യൂഡൽഹി:ലഡാക്കിൽ ചൈനയുമായുള്ള നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ആദ്യ നടപടിയാണെന്നും സംഘർഷസ്ഥിതി ലഘൂകരിക്കുകയാണ് അടുത്ത ചുവടെന്നും വിദേശമന്ത്രി എസ് ജയ ശങ്കർ പറഞ്ഞു. നിയന്ത്രണരേഖയുടെ മറുവശത്തും സമാന നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരാതെ ഇത് സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷസ്ഥിതിയിൽ അയവുവന്നതിനു ശേഷം അതിർത്തി മേഖലകൾ ഏതുവിധം കൈകാര്യം ചെയ്യണമെന്ന തിലേക്ക് ചർച്ചകൾ കടക്കും.ലഡാക്കിലെ ദെംചോക്, ദെപ്സാങ് മേഖലകളിൽ നിന്നാണ് പിൻവാങ്ങൽ നടപടി ആരംഭിച്ചത്. 2020 ഒക്ടോബർ 31ന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങിയെത്താൻ സമയമെടുക്കും.Read More
സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്‌ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ടായിരുന്നു. കാൻസർ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്‌റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ എത്തി. രാജ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ചാൾസ് രാജാവ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്വകാര്യ സന്ദർശനം ആയതുകൊണ്ട് തന്നെ മറ്റു പരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല. ഈ മാസം 30 വരെയാണ് ചാൾസ് രാജാവ് […]Read More
കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് ചോദിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിൻ്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിൻ്റെ വീടിൻ്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് രാത്രി തന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ […]Read More
തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (TVK) ഉദ്ഘാടന സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി വിജയ്. യഥാക്രമം ബിജെപിയെയും ഡിഎംകെയെയും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ എതിരാളികളായി പ്രഖ്യാപിച്ചായിരുന്നു പാർട്ടിയുടെ നയപ്രഖ്യാപനം. തമിഴക വെട്രി കഴകത്തിന്റെ സമ്മേളന വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ദളപതി വിജയ്. കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയം കൈകാര്യം […]Read More
ന്യൂദില്ലി: ഇന്ത്യയിലെ പ്രാദേശിക ലേഖകരുടേയും ഓൺലൈൻ-പ്രിൻ്റ് മീഡിയാ പത്രപ്രവർത്തകരുടേയും അഖിലേന്ത്യാ സംഘടനയായ മീഡിയ ആൻഡ് ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മുതിർന്ന പത്രപ്രവർത്തകനും അഭിഭാഷകനുമായ ഡോ.ബിജു കൈപ്പാറേടൻ തെരഞ്ഞെടുക്കപ്പെട്ടു. പത്രപ്രവർത്തന രംഗത്തെ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്ന കോൺഫെഡറേഷൻ ഓഫ് അസ്സോസ്സിയേഷൻസ് ഓഫ് ഇന്ത്യൻ ലോക്കൽ കറസ്പോണ്ടൻസ് & മീഡിയാ വർക്കേസിൻ്റെ ദേശീയ ചെയർമാനായ ഡോ. കൈപ്പാറേടൻദേശീയ ജനതാ പാർട്ടിയുടെ (RLM) നാഷണൽ ജനറൽ സെക്രട്ടറിയും കേരളാ ഘടകം പ്രസിഡണ്ടുമാണ്.Read More
ടെഹ്‌റാൻ:പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ഇറാനിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ശനിയാഴ്ച പുലർച്ചെ ടെഹ്റാനിലേക്കും ഇലാം, ഖുസൈസ്ഥാൻ പ്രവിശ്യകളിലേക്കുമാണ് വ്യോമാക്രമണം നടത്തിയത്. മൂന്നു ഘട്ടമായി നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ചു. നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. സൈനിക, വ്യോമ പ്രതിരോധ,മിസൈൽ നിർമാണ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ മിസൈലുകൾ ഏറിയപങ്കും വ്യോമപ്രതിരോധ സംവിധാനം ഉപയോ ഗിച്ച് തടഞ്ഞതായും ചെറിയ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നും ഇറാൻ പ്രതികരിച്ചു.Read More
ന്യൂഡൽഹി: ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടിൽ തേങ്ങ കൊണ്ടുപോകാൻ സിവിൾ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ അനുമതി നൽകി. 2025 ജനുവരി 20 വരെയാണ് അനുമതി നൽകിയിട്ടുള്ളത്. നവംബർ മുതൽ ആരംഭിക്കുന്ന മണ്ഡല കാലത്തിൽ ശബരിമലയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തരെത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇരു മുടിയിലുള്ള തേങ്ങ തീപിടിക്കാൻ സാധ്യതയുള്ള വസ്തുവായി കണക്കാക്കിയിരിക്കുന്നതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിന് അനുമതിയുണ്ടായിരുന്നില്ല.Read More
പുണെ:പന്ത്രണ്ട് വർഷത്തിനുശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ക്രിക്കറ്റ് പരമ്പരയിൽ അടിയറവ് പറഞ്ഞു. മി മിച്ചെൽ സാന്റ്നെർ എന്ന ഇടംകൈയൻ സ്പിന്നർ ജ്വലിച്ചു നിന്നപ്പോൾ ഇന്ത്യൻ ബാറ്റർമാർ തകർന്നു പോയി.രണ്ടാം ടെസ്റ്റിൽ 113 റണ്ണിന് ജയിച്ച് ന്യൂസിലാൻഡ് ഇന്ത്യയുടെ സ്പിൻ കോട്ടയിൽ ചരിത്രമെഴുതി. 359 റണ്ണെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻനിര 245 ന് കൂടാരം കയറി. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിങ്സ് 255 നാണ് അവസാനിച്ചതു്.രണ്ടാം ഇന്നിങ്സിലെ ആറെണ്ണം ഉൾപ്പെടെ 13 വിക്കറ്റ് വീഴ്ത്തിയ സാന്റ്നെർ […]Read More
