പത്തനംതിട്ട:പത്മഭൂഷൺ പുരസ്കാരം മരണാനന്തര ബഹുമതിയായി ഫാത്തിമാബീവിയെ തേടിയെത്തുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. മുസ്ലിം വനിതകൾ വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന കാലത്താണ് ഫാത്തിമ നിയമ ബിരുദധാരിയാകുന്നത്. 1950 നവംബർ 14 ന് തിരു-കൊച്ചി ഹൈക്കോടതിയിൽ എൻറോൾമെന്റ് ചെയ്യുമ്പോൾ കേരളത്തിലെ രണ്ടാമത്തെ വനിതാ അഭിഭാഷകയായിരുന്നു അവർ. ചരിത്രത്തിലെ പ്രധാന കാലഘട്ടത്തിലാണ് ഫാത്തിമാബീവി അഭിഭാഷകജോലി ആരംഭിച്ചത്.ഹൈക്കോടതിയിലെ ആദ്യവനിതാ മുസ്ലിം ജഡ്ജി, ആദ്യ മുസ്ലിം വനിതാ ഗവർണർ, 1989 മുതൽ 1992 വരെ സുപ്രീം കോടതി ജഡ്ജി എന്നീ നിലകളിൽ അവർ ശോഭിച്ചു. […]Read More
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായ സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്‌ഭവനിലാണ് ഗവർണർ അറ്റ്ഹോം വിരുന്ന് ഒരുക്കിയിരുന്നത്. നിയമസഭയിലെ നയ.പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഗവർണർക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ (Kerala Government) കഴിഞ്ഞദിവസം രംഗത്തെത്തിയത്. രാജ് ഭവനിൽ വെള്ളിയാഴ്ച വൈകിട്ടാണ് വിരുന്ന് നിശ്ചയിച്ചിരുന്നത്. ഈ വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ വിരുന്നിന് മുഖ്യമന്ത്രിയോ സംസ്ഥാന മന്ത്രിമാരോ ആരും രാജ്ഭവനിൽ […]Read More
തിരുവനന്തപുരം: വെള്ളായണി വവ്വാമൂല കായലിൽ മുങ്ങി മരിച്ച മൂന്നു വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തുടർന്ന് ഇവരുടെ മൃതദേഹം വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. അവധി ആഘോഷിക്കാനെത്തിയ വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി(19), ഫെഡ്റിൻ(19), ലിനോൺ(20) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും […]Read More
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഏറ്റെടുത്താണ് എൻഡിഎ പദയാത്ര നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. 2024 -ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്ക്, രാഷ്‌ട്രീയ മാറ്റങ്ങള്‍ക്ക് തയ്യാറാകണം എന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ക്ക് മുമ്പില്‍ ബിജെപി ഈ […]Read More
തിരുവനനന്തപുരം:സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയാനും തൊഴിൽ ദാതാക്കൾക്ക് തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കാനും സ്വകാര്യ തൊഴിൽ പോർട്ടൽ സംസ്ഥാന സർക്കാർ വികസിപ്പിക്കും. ഇതിനോടകം 26 ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ വിവരങ്ങൾ സർക്കാർ ഡിജിറ്റലൈസ് ചെയതിട്ടുണ്ട്.പ്രവാസി രജിസ്ട്രേഷനുവേണ്ടി വെർച്വൽ പ്രവാസി എംപ്ലോയ്മെന്റ് എക്സേഞ്ചും ആരംഭിച്ചു.അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ജില്ലാ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുത്തൻ തൊഴിൽ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും.Read More
ജൊഹന്നാസ്ബർഗ്:അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ രണ്ടാം ജയത്തോടെ സൂപ്പർ സിക്സ് റൗണ്ടിലേക്ക് മുന്നേറി. അയർലൻഡിനെ 201 റണ്ണിന് ഇന്ത്യ തോൽപ്പിച്ചു. സെഞ്ചുറി നേടിയ മുഷീർഖാനാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചതു്. 106 പന്തിൽ 118 റണ്ണടിച്ചു. ക്യാപ്റ്റൻ ഉദയ് സഹരൻ 75 റണ്ണെടുത്തു. സൗമി പാണ്ഡെയ്ക്ക് മൂന്ന് വിക്കറ്റ് കിട്ടി.ജനുവരി 28ന് ഗ്രൂപ്പിലെ അവസാന മത്സരം അമേരിക്കയുമായാണ്. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യൻ എ ടീമിനു വേണ്ടി കളിക്കുന്ന സർഫ്രാസും വ്യാഴാഴ്ച സെഞ്ചുറി നേടി.Read More
വാഷിങ്‌ടൺ:വടക്കൻ അറ്റ്ലാന്റിക്കിലും യൂറോപ്പിലുമായി 90,000 സൈനികർ പങ്കെടുക്കുന്ന പരിശീലനമാണ് നാറ്റോ ആരംഭിച്ചത്. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമാണ് നാറ്റോ നടത്തുന്നതു്. നാറ്റോ അംഗങ്ങളായ രാഷ്ട്രങ്ങളിൽ നിന്നായി 50 പടക്കപ്പൽ, 85 ഫൈറ്റർ ജെറ്റ്, ഹെലികോപ്ടറുകൾ, ഡ്രോണുകൾ, 1100 കോംബാറ്റ് വാഹനം എന്നിവ പങ്കെടുക്കുന്നു. 133 ടാങ്കും യുദ്ധത്തിന് ഉപയോഗിക്കുന്ന 533 ചെറുവാഹനവും പരിശീലനത്തിന്റെ ഭാഗമായുണ്ട്. യൂറോപ്പിൽ 70 വർഷത്തിനിടെ നടക്കുന്ന ഏറ്റവും പ്രഹരശേഷിയുള്ള പരിശീലനമാണിതെന്ന് നാറ്റോ അറിയിച്ചു. റഷ്യ – ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിലെ […]Read More
സതേൺ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ-1 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ അഞ്ചൊഴിവും ലെവൽ-2 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവും (തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം ഡിവിഷനുകളിൽ രണ്ടുവീതം) ഉണ്ട്. വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസും ഐ.ടി.ഐ.യും. അല്ലെങ്കിൽ, പ്ലസ്ടു/തത്തുല്യം.പ്രായം: ലെവൽ-1 തസ്തികകളിൽ 18-33 വയസ്സ്. ലെവൽ-2 തസ്തികകളിൽ 18-33 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾ:www.rrcmas.inൽ ലഭിക്കും. […]Read More
തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗം നടത്താൻ ആരിഫ് മുഹമ്മദ്ഖാൻ രാവിലെ 8.50 ന് സഭാ കവാടത്തിലെത്തി. ഗവർണറെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നേതൃത്വത്തിൽ സഭയിലേക്ക് സ്വീകരിച്ചു. 8.57ന് സഭയിലെത്തിയ ഗവർണർ മുഖ്യമന്ത്രിയേയും, സ്പീക്കറേയും,പ്രതിപക്ഷ നേതാവിനേയും, സഭാംഗങ്ങളേയും അഭിസംബോധന ചെയത് പ്രസംഗം ആരംഭിച്ചു. ” നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും മറിച്ച് ജനാധിപത്യം, മത നിരപേക്ഷത, ഫെഡറലിസം, സാമൂഹ്യ നീതി എന്നീ മൂല്യങ്ങളോടും, ഇന്ത്യൻ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോടു മായിരിക്കണമെന്നുള്ള ” നയപ്രഖ്യാപനത്തിന്റെ […]Read More
മറിമായം എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായമണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവർ.തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്തു ജെട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രേം പെപ് കോ-ബാലൻ.കെ.മങ്ങാട്ട് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്’നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ. നർമ്മത്തിലൂടെ അവതരിപ്പിച്ചാണ് മറിമായം പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്.പഞ്ചായത്തു ജെട്ടി ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. […]Read More