പുരുഷൻമാർക്ക് പ്രണയിക്കാനറിയില്ല എന്ന കെ ആർ മീരയുടെ പരാമർശം ജൈവശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും അവഗണിക്കുന്നു .പ്രണയം എന്നത് ലിംഗപരമായ ഒന്നല്ല.പുരുഷനോ സ്ത്രീയോ ആയാലും, ഡോപ്പാമിൻ, ഓക്സിറ്റോസിൻ, സെറോട്ടോണിൻ എന്നിവയുടെ രഹിതങ്ങൾ പ്രണയാനുഭവത്തിൽ നിർണായകമാണ്.പ്രണയം ഒരു ബയോളജിക്കൽ, ഇമോഷണൽ ഫിനോമിനയാണ്. ജൈവമായി പുരുഷന്മാർക്കും പ്രണയിക്കാനുള്ള ത്വരത ഉള്ളവരാണ് എന്നാൽ പുരുഷന്മാരുടെ വികാരപ്രകടനം വ്യത്യസ്തമാണ്അവർ പ്രണയിക്കാത്തവർ അല്ല,വ്യക്തമായി പ്രകടിപ്പിക്കാത്തവരാണ്.പുരുഷൻമാർ വികാരം ഒളിപ്പിച്ചേക്കാം; അതു പ്രണയിക്കാനറിയില്ല എന്നർത്ഥമല്ല. സാമൂഹിക conditioning ന്റെ ഫലമാണ് അത്.പ്രണയത്തിന്റെ രൂപങ്ങൾ വ്യത്യസ്തമാണ്സ്ത്രീകൾ തീക്ഷ്ണമായി, സാക്ഷാൽകരിച്ച്, ഏറ്റുപറഞ്ഞ് പ്രണയം […]Read More
രമണിക .ഇന്നത്തെ വാരചിന്തയിൽ ആരോഗ്യ മേഖലയിലെ അനാസ്ഥകളുടെ ആവർത്തനങ്ങളെ കുറിച്ചു ചർച്ചചെയ്യാം. വയറിനുള്ളിൽ കത്രിക മറന്നുവച്ചത് മുതൽ, പ്രസവശേഷം അണുബാധ മൂലം മരിച്ച ശിവപ്രിയ വരെ…നമ്മളെ ഓരോരുത്തരെയും വേദനിപ്പിക്കുന്നു ആരോഗ്യമേഖലയിലെ അനാസ്ഥയാണ് ഇന്ന് കേരളത്തെ ചോദ്യം ചെയ്യുന്നത്.“കേരളം ആരോഗ്യ രംഗത്ത് ഒന്നാമത്” എന്ന് അഭിമാനത്തോടെ പറയുമ്പോഴും, ജനങ്ങളുടെ ജീവൻ തന്നെ പണയം വയ്ക്കപ്പെടുകയാണ്. ഹർഷീനയുടെ വയറ്റിൽ കത്രിക മറന്ന സംഭവം മുതൽ തുടങ്ങി,തൊടുപുഴയിലെ വിനോദ്, ശിവപ്രിയ, സുമയ്യ, ആലപ്പുഴയിലെ കുഞ്ഞ്, എല്ലാം…ഓരോ മരണവും അനാസ്ഥയുടെ കഥ പറയുന്നു.ജീവൻ […]Read More
“സ്നേഹം കൊണ്ട് ലോകം കീഴടക്കാം എന്ന് ഒരാളുടെ ജീവിതം തെളിയിച്ചു… അതാണ് മദർ തെരേസ. പൂത്തുലഞ്ഞു നിൽക്കുന്ന ആൽബേനിയയിലെ ഒരു ഗ്രാമം. 1910 ഓഗസ്റ്റ് 26 ന് അവിടെ ഒരു കുഞ്ഞു പിറന്നു. ആഗ്നസ് ഗോൺഷെ ബൊജാക്സിയു. ലോകം അവരെ പിന്നീട് അറിഞ്ഞത് മറ്റൊരമ്മയുടെ പേരിലാണ്, മദർ തെരേസ. അയർലണ്ടിലൂടെ ഇന്ത്യയിലെത്തി — 1929-ൽ കൊൽക്കത്തയിലെത്തി. കൊൽക്കത്തയിലെ ദാരിദ്ര്യവും വേദനയും കണ്ടപ്പോൾ, അവരുടെ ഹൃദയം തകർന്നു18-ആം വയസ്സിൽ സന്യാസ ജീവിതം തിരഞ്ഞെടുത്ത ആഗ്നസ്, ലോറേറ്റോ കന്യാസ്ത്രീ മഠത്തിൽ […]Read More
1924-ലെ കേരളത്തിന്റെ ഹൃദയത്തിൽ… ഒരു ചെറു ഗ്രാമമായ വൈക്കത്ത്…വഴികളും ക്ഷേത്രങ്ങളും ചുറ്റിപ്പറ്റി, സമ്പ്രദായങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടിൽ വിറങ്ങലിച്ചിരുന്ന ഒരു സമൂഹം…അവിടെ ഉയർന്നുയർന്നൊരു സ്വരം – സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി…” വൈക്കം സത്യാഗ്രഹം…തിരുവിതാംകൂർ ചരിത്രത്തിലെ സാമൂഹ്യപരിഷ്കാരത്തിന്റെയും സമത്വത്തിന്റെയും മഹത്തായ പോരാട്ടം.ഈ പോരാട്ടം തിരുവിതാംകൂറിനെ മാത്രമല്ല, മുഴുവൻ കേരളത്തെയും ഉണർത്തി… രാമൻ ഇളയത് എറണാകുളം ജില്ലയിലെ കിഴക്കൻ ഭാഗത്ത്…കൂത്താട്ടുകുളത്തിന്റെ പാലക്കുഴയിൽ സ്ഥിതി ചെയ്ത കീഴേട്ടില്ലം,അന്ന് പ്രദേശത്തെ ഏറ്റവും സമ്പന്നമായ ജന്മി കുടുംബങ്ങളിൽ ഒന്നായിരുന്നു.ഈ സമ്പന്ന കുടുംബത്തിലാണ് 1894-ൽ രാമൻ ഇളയത് […]Read More
ചിലപ്പോൾ നമുക്ക് തോന്നാറുള്ളത് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിഇന്ത്യകാരനല്ലേ എന്ന് ?. പലപ്പോഴും രാഹുൽഗാന്ധി പാക്കിസ്ഥാന്റെയും ചൈനയുടെയും നാവായിട്ടാണ് തോന്നുന്നത് . ചൈനയും പാകിസ്ഥാനും രാഹുൽ ഗാന്ധിയെ വാടകയ്ക്ക് എടുത്തിട്ടുണ്ടോ എന്ന് നഴ്സറി കുട്ടികൾ വരെ ചോദിച്ചാൽ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ വീര സൈനികർ സിന്ദൂരിലൂടെ പാകിസ്താനെ തകർത്ത് തരിപ്പണം ആക്കിയപ്പോൾ രാഹുലിന് അറിയേണ്ടത് നമ്മുടെ എത്ര പോർവിമാനംപാകിസ്ഥൻ വെടിവച്ചിട്ടു എന്നാണ് . ഓപ്പറേഷൻ ബന്ദർ എന്ന രഹസ്യനാമത്തിൽ രണ്ടായിരത്തി പത്തൊന്പത് ഫെബ്രുവരി ഇരുപത്തിയാറിനു പാകിസ്ഥാനിലെ […]Read More
വയനാട്: കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. […]Read More
കർക്കടക വാവുബലി മുടക്കുന്നത് പിതൃക്കളുടെ കോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം. സ്വന്തം പിതാവ് മരിച്ചവർക്ക് മാത്രമേ തർപ്പണം ചെയ്യാൻ പാടുള്ളൂ. കർക്കിടക വാവുബലി ഇടുന്നതുകൊണ്ട് ആണ്ടുബലി (വാർഷിക ശ്രാദ്ധം) ഒഴിവാക്കാൻ കഴിയില്ല. എല്ലാ ദിവസവും ബലിതർപ്പണം നടത്താൻ സൗകര്യമുള്ള ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ അമാവാസി നാളുകളിൽ ബലിതർപ്പണം നടത്തുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. കർക്കടക വാവുബലി നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ തിരുവനന്തപുരം: തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം ബീച്ച്. കൊല്ലം: തിരുമുല്ലവാരം ബീച്ച്, മുണ്ടയ്ക്കൽ […]Read More
വാരചിന്ത/പ്രവീൺ ഒടുവിൽ എല്ലാവരും ഉണർന്നു. പുരാണങ്ങളിൽ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള കുംഭകർണ്ണനെ പോലും തോൽപ്പിക്കാൻ കഴിയാവുന്ന തരത്തിലുള്ള മാനുഷ ജന്മങ്ങളുടെ ഒരു നാടാണ് നമ്മുടേതെന്ന് അടിവരയിട്ട് ഉറപ്പിക്കും പോലെ അവർ ഉണർന്നു-15 വർഷങ്ങൾക്കു ശേഷം.ഈ കാലയളവ് എടുത്തു പറയാൻ കാരണം. ഒരു പക്ഷത്തിനും പരസ്പരം കുറ്റം പറയാൻ അവകാശമില്ല എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ്. ഈ കാലയളവിനുള്ളിൽ മലയാളികൾ അനുഭവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള രണ്ടു കക്ഷികളുടെയും ഭരണം കടന്നുപോയിട്ടുണ്ട്. അന്നൊന്നും ഈ തേവലക്കര സ്കൂളിന് മുകളിലൂടെ കടന്നുപോകുന്ന ഹൈ വോൾട്ടേജ് […]Read More
സിനിമ കലാപരമായ ആവിഷ്കാരത്തിന്റെ ഒരു സവിശേഷ രൂപമാണ്, കാഴ്ചക്കാരൻ അവരുടെ അവിശ്വാസത്തെ സ്വമേധയാ താൽക്കാലികമായി മാറ്റി വെയ്ക്കുകയും യാഥാർത്ഥ്യത്തിന്റെ പരിമിതികളിൽ നിന്ന് സ്വയം മോചിപ്പിക്കുകയും ചെയ്യേണ്ട ഒന്നാണ് സിനിമാസ്വാദന വേള (willing Suspension of disbeliefs). ഇത് കൂടുതൽ ആഴത്തിലുള്ളതും ആസ്വാദ്യകരവുമായ സിനിമ അനുഭവം നൽകുന്നു, കാരണം പ്രേക്ഷകർക്ക് കലാപരമായ ദർശനവുമായി പൂർണ്ണമായും ഇടപഴകാൻ കഴിയും. സിനിമയുടെ മേഖലയിൽ, വൈകാരിക സത്യത്തിന് പലപ്പോഴും വസ്തുതാപരമായ കൃത്യതയേക്കാൾ മുൻഗണന ലഭിക്കുന്നു, ഇത് പ്രേക്ഷകരുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ആഖ്യാനങ്ങൾ നിർമ്മിക്കാൻ […]Read More
കേരളത്തിലെ പ്രശസ്തനായ സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന സുകുമാർ അഴിക്കോടിന്റെ ചരമദിനമാണിന്ന്. പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊ-വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനുപുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ […]Read More
