മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ വനമേഖലയിൽ ഉപജീവനത്തിനായി പോയ നാല് സ്ത്രീകൾ കടുവയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടു. സിന്ദേവാഹി താലൂക്കിലെ കാട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ ഒന്നടങ്കം നടുക്കിയ ഈ ദാരുണമായ സംഭവം ഉണ്ടായത്. കടുത്ത വേനൽക്കാലത്ത് കുടുംബം പോറ്റുന്നതിനായി ബീഡിയില (ടെണ്ടുയില) ശേഖരിക്കുന്നത് ഈ ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖ്യ വരുമാന മാർഗങ്ങളിലൊന്നാണ്. ഇതിനായി അതിരാവിലെ തന്നെ കാട്ടിലേക്ക് പുറപ്പെട്ടവരാണ് കടുവയ്ക്ക് ഇരയായത്. സമാനതകളില്ലാത്ത ഈ മഹാദുരന്തം ഗ്രാമവാസികളെ കടുത്ത ഭീതിയിലും അമർഷത്തിലുമാഴ്ത്തിയിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ […]Read More
BY :TS TVM കൽപ്പറ്റ: “ ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്. ടൗൺഷിപ്പ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മന്ത്രികസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്,” ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നടന്നു കയറിയ ചൂരൽമല-മുണ്ടക്കൈ മേഖലയിലെ വിദ്യാർത്ഥികൾ വികാരാധീനരായി പറഞ്ഞു. 2024-ലെ മഹാദുരന്തത്തിൽ ഉറ്റവരും ഉടയവരും സർവ്വസ്വവും നഷ്ടപ്പെട്ട വിദ്യാർത്ഥികളാണ്, തങ്ങളെ രക്ഷകർത്താവിന്റെ ഉത്തരവാദിത്തത്തോടെ ചേർത്തുപിടിച്ച അന്നത്തെ കൽപ്പറ്റ എം.എൽ.എയും […]Read More
BY:TS Tvm കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം വിറങ്ങലിപ്പിച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല മേഖലകളിൽ യുഡിഎഫിന് വൻ മുന്നേറ്റം. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ദുരന്തബാധിത മേഖലകളിലെ മൂന്ന് ബൂത്തുകളിലും യുഡിഎഫ് മികച്ച വിജയം നേടി. പുനരധിവാസ പ്രവർത്തനങ്ങളും ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായ മണ്ഡലത്തിൽ എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ വോട്ടർമാർ തള്ളി. ടി. സിദ്ദിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന് […]Read More
By Deepu Mananthavadi വയനാട്: ‘ ധാത്ര്യാരിഷ്ടം’ എന്ന പേരിൽ വിൽക്കുന്ന ലഹരി കലർന്ന അരിഷ്ടം കഴിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് വയനാട്ടിൽ വ്യാപക പ്രതിഷേധം. കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം പോലീസ് അടപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ 7-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായ മദ്യപാനത്തിനൊപ്പം ഈ അരിഷ്ടം കുടിച്ചതിലൂടെ […]Read More
കല്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചതും അനുവദിച്ചതുമായ തുകയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (SDRF) നിന്ന് 102.59 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഇതിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്. പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിന് 43.56 കോടി രൂപയാണ് ചെലവായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി […]Read More
കല്പറ്റ: വിനോദയാത്രയ്ക്കിടെ വയനാട്ടിലെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്നാന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു […]Read More
വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശം നടുക്കത്തിൽ. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതി കോളനിയിലെ കേശവൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരിയുടെ മകൻ ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ജ്യോതിഷ് കേശവനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കോളനി നിവാസികൾ മൊഴി നൽകി. കുടുംബപരമായ തർക്കമാണോ അതോ ലഹരിയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അന്വേഷണം പുരോഗമിക്കുന്നു ലഹരി ഉപയോഗത്തെത്തുടർന്നുണ്ടാകുന്ന അതിക്രമങ്ങൾ കോളനി […]Read More
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. വണ്ടിക്കടവിൽ സ്ഥാപിച്ച കൂട്ടിൽ പുലർച്ചെ ഒന്നരയോടെയാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 20-ന് ദേവർഗദ്ദ ചെത്തിമറ്റം സ്വദേശി മാരനെ (70) കൊലപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പിടികൂടിയത് 14 വയസുള്ള ആൺകടുവയെയാണെന്നും ഇതിനെ സുരക്ഷിതമായി ബത്തേരി കുപ്പാടിയിലെ വനംവകുപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണം നടന്നത് വനത്തിനുള്ളിൽ ഡിസംബർ 20-ന് വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് മാരൻ കടുവയുടെ ആക്രമണത്തിന് […]Read More
കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വായുവില്‍ കൂടി പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ […]Read More
വയനാട്: കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. […]Read More
