കവിത /പ്രണാമം /സുരേഷ് പെരുമ്പള്ളി എന്നുമെന്നുള്ളിൽ തിളങ്ങുന്നപുഞ്ചിരിക്കെന്നോളം പഴക്കമുണ്ടിന്നുംകത്തുന്ന സ്നേഹത്തിലർപ്പിക്കുമോർമ്മ –കളെന്നെന്നും കാത്തുവയ്ക്കുന്നു. എന്മനമാഴത്തിൽ കൂട്ടിവയ്ക്കുന്നൊരാ –നന്മയെ വർണ്ണിക്കാനാമോ?ആദർശശുദ്ധിയുമാത്മവിശുദ്ധിയുംമങ്ങാതെ ചേർത്തുവയ്ക്കുന്നു. അക്ഷരത്തെറ്റുകൾക്കന്ത്യം കുറിക്കുവാ –നൊച്ചവയ്ക്കുന്നൊരാ ഗാംഭീര്യത്തെതെല്ലും ഭയക്കാതെയെന്നാൽ പതറിക്കൊണ്ടെല്ലാം പഠിക്കുന്ന ബാല്യത്തെയും. ശാസനാരൂപത്തിൽ നൽകുന്ന പാഠങ്ങൾ-ക്കെന്തെന്തു മാനങ്ങൾ കൽപ്പിക്കുന്നുണ്ടാകുംപിന്നെയും ധർമ്മങ്ങൾ കർമ്മങ്ങൾക്കർ-ത്ഥവും ചന്തവും ചാർത്തുന്ന സൗഖ്യങ്ങളും. അപ്പോഴും കണ്ണിലെ സ്നേഹ പ്രവാഹത്താൽനിശ്ചലം നിന്നുപോം ധ്യാനനിമഗ്നനായ്എന്നിലെയെന്നെ വളർത്തിയെടുത്തൊരാ –നിശ്ചയരൂപമാം പിതാവേ പ്രണാമംRead More
Tags :kavitha
കവിത: വനിതാ ദിനം രചന : കവിത വിശ്വനാഥ് അടക്കിയും ഒതുക്കിയുംആചാരങ്ങളും അനാചാരങ്ങളുംഅവൾക്കുമേൽ അടിച്ചേൽപ്പിച്ചു അതിരുകളും അരുതുകളുംകൽപ്പിച്ച് മുൾവേലിക്കുള്ളിൽ മുൾമുനയിൽ നിർത്തി പുല്ലിംഗമില്ലാത്ത വാക്കുകൾ കൊണ്ടവളെ വിശേഷിപ്പിച്ചു നിൽപ്പിനെ നടപ്പിനെ രൂപത്തെഭാവത്തെ വസ്ത്രത്തെ ആത്മാവിനെകണ്ണുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പിച്ചിച്ചീന്തി അവളെ ഹിതമായി ഭോഗിക്കാനുള്ളധനം പൊരുതിയും ഇരന്നുംസ്ത്രീധനം എന്ന പേരിൽ വാങ്ങി അവളുടെ പ്രേമം തുലാസിൽ തൂക്കിശ്വാസംമുട്ടിച്ചു ഞരമ്പുകൾ കീറിആത്മാവിനെ തുരന്ന് പ്രാണനെ ഊറ്റി മാംസപിണ്ഡമാക്കിചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞു വാഹനങ്ങളിലും വഴിയോരത്തുംതൊടിയിലും തൊട്ടിലിലുംഅവളുടെ കരളും കനവും പറിച്ചവർവനിതാദിനാശംസകൾ നേർന്നു അഗ്നിശുദ്ധി […]Read More
രചന സുജാത നെയ്യാറ്റിൻകര. ഒരു പൂവ് കൂടി കൊഴിയുന്നതാഈ കാലത്തിൻ ചില്ലയിൽ നിന്നുംപുഞ്ചിരി മാഞ്ഞൊരു അമ്മ മരത്തിൻറെ ചില്ലകൾ തേങ്ങി വിതുമ്പി.. ചെഞ്ചായം തേഞ്ഞൊരാ സൂര്യൻ കടലിൻറെ മസ്തിഷ്ക വേനലിൽ ചായുറങ്ങിപന്ത്രണ്ടിതളുകൾ ചേർത്തുകൊണ്ടൊരു പുതുവർഷം വിടർത്തുന്നു ലോകം.. കടലിന്നഗാധമാംസ്നേഹച്ചിരാതുകൾപുതുനന്മ ചേർത്തു വിരിഞ്ഞിടട്ടെഒരു പൂവുംപോലുമനാഥമായ് പോകാതെചിറകെട്ടി കാത്തുകൊള്ളേണം നമ്മൾ എങ്ങുനിന്നുമൊരു വെടിയൊച്ച കേൾക്കാതെപുകയാതെ, കണ്ണുകൾ ലോക നീതിക്കായി തുറന്നു വയ്ക്കാം രാഷ്ട്രീയ, മത,വർഗ്ഗ കോമരങ്ങൾ തുള്ളിനാടിനെ വെട്ടി മുറിച്ചിടുമ്പോൾചിതറി വീഴുന്നൊരാ രക്തക്കറയുടെനിറമാണ് നമുക്കെന്നു നീ കണ്ടിടുന്നോ യുദ്ധക്കൊതിയും ലഹളയും […]Read More