തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും താൻ വിട്ടുനിൽക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പാർട്ടിയാണ് സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പാർട്ടി നിർദേശിച്ചാൽ താൻ വീണ്ടും ജനവിധി തേടുമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആശയക്കുഴപ്പം ടേം വ്യവസ്ഥയിൽ നേമത്ത് മത്സരിക്കാനില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സിപിഎമ്മിലെ ടേം വ്യവസ്ഥകളെക്കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ ചില വാചകങ്ങളാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. “സംസാരം നിർത്തിയപ്പോൾ ഉണ്ടായ അവ്യക്തതയാകാം […]Read More
Tags :vsivankutty
വിദ്യാർത്ഥികളെ എസ്.ഐ.ആർ. ഡ്യൂട്ടിക്ക് ഉപയോഗിക്കാനുള്ള നീക്കം വിവാദത്തിൽ: എതിർപ്പുമായി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പരീക്ഷകൾ ആസന്നമായിരിക്കെ, സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) ഡ്യൂട്ടിക്കായി സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കാനുള്ള നീക്കം വലിയ വിവാദമായി. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ശക്തമായ നിലപാടെടുത്തു. എസ്.ഐ.ആർ. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എൻ.എസ്.എസ്., എൻ.സി.സി., സ്കൗട്ട്/ഗൈഡ്, സൗഹൃദ ക്ലബ്ബ്/വളണ്ടിയർമാർ എന്നിവരിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ പട്ടിക നൽകാൻ തഹസിൽദാരും ഒരു ഡെപ്യൂട്ടി കളക്ടറും ഉത്തരവിറക്കിയതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് വഴിതെളിയിച്ചത്. ഈ ഉത്തരവിനെതിരെ രക്ഷിതാക്കളും അധ്യാപകരും രംഗത്തെത്തിയിരുന്നു. എസ്.ഐ.ആർ. ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ […]Read More
കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച പാലത്തായി പീഡനക്കേസിൽ നിർണ്ണായകമായ തുടർനടപടി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി പ്രവർത്തകനും അധ്യാപകനുമായ പത്മരാജൻ കെ-യെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേസിൻ്റെ വിശദാംശങ്ങൾ: കടവത്തൂർ സ്വദേശിയായ 48 വയസ്സുള്ള പത്മരാജൻ, ‘പാപ്പൻ മാസ്റ്റർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. താൻ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിലെ ഒരു പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നതാണ് കേസ്. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ […]Read More
