വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം

 വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം

വാളയാറിലെ  മരണത്തിൽ എല്ലാവരെയും ഞെട്ടിച്ച് പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.

എറണാകുളം: 

വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ഇരുവർക്കുമെതിരെ ബലാത്സംഗ പ്രേരണാ കുറ്റം ചുമത്തിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു.

സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് വാളയാർ കേസിൽ നിർണായക നീക്കം നടത്തി പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തത്. പീഡന വിവരം മറച്ചുവച്ചു എന്നതാണ് കുറ്റം. സംഭവം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പോക്സോ, ഐപിസി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ പതിമൂന്ന് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസത്തിനിടെ മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിൽ മരണത്തിന് മുമ്പ് കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

2017 ജൂൺ 22നു ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേർത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021 ഏപ്രിൽ മാസത്തിലാണ് ഈ കേസ് സിബിഐ ഏറ്റെടുക്കുന്നത്. അന്വേഷണം പൂർത്തിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News