വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥ മരിച്ചു

ഇടുക്കി:
ഇടുക്കി നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഷീബയുടെ സ്ഥലം പണയപ്പെടുത്തി 20 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് പലിശയും കൂട്ടുപലിശയുമായി 36 ലക്ഷത്തിലെത്തി. ഈ തുക തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്ക് നിയമനടപടിയുമായി കോടതിയെ സമീപിച്ചു. രണ്ടാഴ്ചക്കുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കാൻ തൊടുപുഴ സിജെഎം കോടതി ഉത്തരവിട്ടു. ഇതിനായി പോലീസ് അകമ്പടിയോടെ കോടതി നിയോഗിച്ച കമ്മീഷൻ എത്തിയപ്പോഴാണ് ദീപ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
70% പൊള്ളലേറ്റ ദീപയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദീപയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐ ബിനോയ്, വനിതാ സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു. 45% പൊള്ളലേറ്റ വനിതാ പോലീസ് ഓഫീസറെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.