BY: GIJO PALA തൊടുപുഴ: ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് വന്‍ ദുരന്തം ഒഴിവാക്കിയ അപകടം ഉണ്ടായത്. കുമളിയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബസിന്റെ വശത്തേക്കാണ് വലിയ പാറക്കല്ല് ഉരുണ്ടു വീണത്. അപകടസമയത്ത് അമ്പതോളം യാത്രക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നു. പാറക്കല്ല് വീണതിനെത്തുടര്‍ന്ന് ബസിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. ഇയാളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായതിനാല്‍ […]Read More
BY:SumeshKrishnan കുമളി: മംഗളാദേവി ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർക്ക് നേരെ ഇടിമിന്നലേറ്റു. കുമളിക്ക് സമീപമുള്ള ഒമ്പതാം വളവിന് വെച്ചാണ് അപകടം സംഭവിച്ചത്. ഇടിമിന്നലിൽ പൊലീസുകാരനടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ അൻസാറിനാണ് ഗുരുതരമായി പരിക്കേറ്റത്. മിന്നലേറ്റതിനെത്തുടർന്ന് തെറിച്ചുവീണ അൻസാറിന്റെ ഇടതു കൈമുട്ടിന് പൊട്ടലേറ്റു. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ദിണ്ടിക്കൽ സ്വദേശിനിയായ ഉഷാറാണിയെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് അഞ്ച് പേർക്ക് നിസാര പരിക്കാണുള്ളത്. തിരുവനന്തപുരം […]Read More
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ പ്രതി സജി പോലീസിന്റെ പിടിയിലായി. ഒളിവിൽ പോയിരുന്ന സജി വീടിന് സമീപത്തെ കടയിലെത്തി കുറ്റം സമ്മതിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി സജി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഒളിവിൽ പോയ സജിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് മലയിറങ്ങി വന്ന സജി, സമീപത്തെ കടയിലിരുന്ന് തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയുകയായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. […]Read More
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വീടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. 70 വയസ്സുകാരിയായ മേരിക്കുട്ടി, മകൻ റെജി (45) എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലായിരുന്നു. ഇവരോടൊപ്പം താമസിച്ചിരുന്ന സജിയോട് നാട്ടുകാരും ബന്ധുക്കളും വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. സംശയം […]Read More
ഇടുക്കി: കരിമണ്ണൂർ പെരിങ്ങാശ്ശേരിയിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ഈന്തുങ്കൽ സ്വദേശി രാജു (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ബിജുവിനെ (53) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ബിജു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് […]Read More
ഇടുക്കി: കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല മുഖമായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (84) അന്തരിച്ചു. ഇടുക്കി ചേലച്ചുവട്ടിലുള്ള മകളുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കേരളത്തിലെ വിപ്ലവ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സ്റ്റീഫൻ. കോട്ടയം കങ്ങഴയിലെ ചുണ്ടമണ്ണിൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് കുടുംബത്തോടൊപ്പം അടിമാലി വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായ അദ്ദേഹം, പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ ഉറച്ചുനിന്നു. എന്നാൽ, അറുപതുകളുടെ അവസാനം കേരളത്തിൽ […]Read More
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിച്ചിലിൽ വീടിനുള്ളില്‍ കുടുങ്ങിയ ബിജു ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെ കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്താണ് അപകടമുണ്ടായത്. അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെയാണ് സന്ധ്യയെ പുറത്തെടുത്തത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് […]Read More
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചവര്‍ ആണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ശവങ്ങള് വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ ആണ് നിങ്ങളെ വഹിക്കുന്നത്. 25 വര്‍ഷം മുന്‍പ് മരിച്ചവരെ വരെ വോട്ട് ചെയ്യിപ്പിച്ചു. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആര്‍എല്‍വിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി മൂലമറ്റം ഗണപതി […]Read More
ഇടുക്കി: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന് സ്വദേശി രാജപാണ്ടിയാണ് മരിച്ചത്.തലക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണെന്ന് സംശയിക്കുന്നതായും കൊലപാതകമെന്നുമാണ് പൊലീസ് നിഗമനം. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജപാണ്ടി. രാവിലെ ഭക്ഷണമുണ്ടാക്കാൻ ക്യാമ്ബിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയും രാജപാണ്ടി ജോലിയെടുത്തിരുന്നു. ഭക്ഷണമുണ്ടാക്കാൻ പോയശേഷം തിരികെ എത്താതെ വന്നതോടെ, മറ്റ് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ മൂന്നാർ […]Read More
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന്റെ നിക്ഷേപത്തുക സഹകരണ സ്ഥാപനം തിരികെ നൽകി. നിക്ഷേപത്തുകയായ 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിയിൽ സാബുവിന്റെ പണമാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നൽകിയത്. നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്ന് ഡിസംബർ 20-നാണ് സാബു ജീവനൊടുക്കിയത്. നിക്ഷേപത്തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിക്ഷേപത്തുകയിൽ നിന്നും 2 ലക്ഷം രൂപയാണ് സാബു തിരികെ ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് അധികൃതർ ഇന്നലെയാണ് പണം […]Read More
