ഹോർമുസ് കടലിടുക്കിൽ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു

ടെഹ്റാൻ:
പശ്ചിമേഷ്യയിൽ തടസ്സമില്ലാതെ തുടരുന്ന സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിൽ ടോഗോ പതാക ഏന്തിയ ടാങ്കർ കപ്പലിന് നേരെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആക്രമണം. നിയമവിരുദ്ധമായി കടന്നുപോകാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാനെതിരെ ശക്തമായ തിരിച്ചടി നൽകുന്നത് സംബന്ധിച്ച് നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, യെമനിലെ തായിസിലെ അൽ-വാസിയ ജില്ലയിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 30 ഹൂത്തി പോരാളികളെ വധിച്ചതായും 60 പേർക്ക് പരിക്കേറ്റതായും യെമൻ സർക്കാർ സേന അവകാശപ്പെട്ടു. ടെഹ്റാനിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പതിനായിരങ്ങൾ അണിനിരന്ന കൂറ്റൻ റാലിയും ആയുധപ്രദർശനവും നടന്നു.
