കവിത — ഷീബ, ഖത്തർ പൊതി തുറന്നു…പേരറിയാത്ത,പാകമറിയാത്ത റൊട്ടിയും വെള്ളവും…കണ്ണ് നിറഞ്ഞു, കവിളിടം നനഞ്ഞു… വിയർത്തൊലിച്ച കാറ്റിൽമണൽത്തരികൾ പറന്നുവന്നു.മരുഭൂമിയുടെ ചൂടേറ്റ വഴികളിൽനിഴലായി നടന്ന ദിനങ്ങൾ…ഭാഷയറിയാത്ത മനുഷ്യർക്കിടയിൽവിശപ്പിന്റെ ഭാഷ കൈമാറിയെത്തി. കൈവിരലിൽ ഒട്ടിയ മാവുപോലെജീവിതം പിഴിഞ്ഞൊഴുകുമ്പോഴും,ഒരുതുള്ളി വെള്ളം നീട്ടിയ കൈകളിൽദൈവത്തിന്റെ മുഖം കണ്ടിരുന്നു. രാത്രിയുടെ മൗനത്തിനപ്പുറംഉമ്മയുടെ അടുപ്പിന്റെ മണവും എത്തും;നാട്ടുവഴികളിലൂടെ ഓടിയ ബാല്യംഉറക്കമില്ലാത്ത കണ്ണുകളിൽ വീണ്ടുമുണരും. കുബ്ബൂസിന്റെ വരണ്ട വൃത്തത്തിനുള്ളിൽഎത്ര സ്വപ്നങ്ങളാണ് പൊതിഞ്ഞുവെച്ചത്…മക്കളുടെ പഠനം, വീട്ടിന്റെ ചുവരുകൾ,കടബാധ്യതകളില്ലാത്ത പൊൻപ്രഭാതം… ഇന്നും ഞാൻ നടക്കുന്നു —മണൽക്കാറ്റുകൾ കുത്തിയ വഴികളിലൂടെ,ഒരുനാൾ മടങ്ങിവരാൻകൈകളിൽ […]Read More
