ബുധനാഴ്ചയ്ക്കകം കരാറായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം; ഇറാന് വീണ്ടും ട്രംപിന്റെ അന്ത്യശാസ
വാഷിംഗ്ടൺ:
പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനെതിരെ കടുത്ത അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കകം സമാധാന കരാറിൽ ധാരണയായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ പിൻവലിക്കുമെന്നും ഇറാനു മേൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്ക് എയർഫോഴ്‌സ് വണ്ണിൽ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടുന്ന കാര്യത്തിൽ തനിക്ക് താല്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഉപരോധം കർശനമാക്കുമെന്നും കടുത്ത സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരുപക്ഷേ ഞാൻ അത് നീട്ടില്ലായിരിക്കാം, നിർഭാഗ്യവശാൽ നമുക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും,” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗൾഫ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കുന്നതിനിടെ വന്ന ഈ പ്രസ്താവന ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
