കൃഷ്ണലാലിന്റെ പ്രാണൻ ഇനി അഞ്ചുപേരിൽ; തിരുവനന്തപുരത്ത് വീണ്ടും മാതൃകാപരമായ അവയവദാനം

 കൃഷ്ണലാലിന്റെ പ്രാണൻ ഇനി അഞ്ചുപേരിൽ; തിരുവനന്തപുരത്ത് വീണ്ടും മാതൃകാപരമായ അവയവദാനം

തിരുവനന്തപുരം:

മസ്തിഷ്കമരണം സംഭവിച്ച 33-കാരനായ കൃഷ്ണലാൽ അഞ്ചുപേർക്ക് പുതുജീവൻ നൽകി യാത്രയായി. വാഹനാപകടത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കൃഷ്ണലാലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.

ഏപ്രിൽ ഒന്നിന് സൈക്കിളിൽ യാത്ര ചെയ്യവേ കാറിടിച്ചാണ് വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ഹൃദയം, രണ്ട് വൃക്കകൾ, കരൾ, കണ്ണുകൾ എന്നിവ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഹൃദയം എയർ ആംബുലൻസ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്കായി കൈമാറും.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരളത്തിൽ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്. കെ-സോട്ടോ (K-SOTTO) വഴി ഫെബ്രുവരിയിൽ നടന്ന അവയവദാനങ്ങൾക്ക് പിന്നാലെ കൃഷ്ണലാലിന്റെ കുടുംബം കാട്ടിയ ഈ വലിയ മനസ്സ് അവയവദാന രംഗത്ത് സംസ്ഥാനത്തിന് വീണ്ടും അഭിമാനമായി മാറിയിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News