ചെണ്ടമേളത്തെച്ചൊല്ലിയുള്ള തർക്കം: യുവാവിനെയും കുടുംബത്തെയും വെട്ടുകത്തികൊണ്ട് ആക്രമിച്ച കേസിലെ പ്രതി കോവളം പോലീസിന്റെ പിടിയിൽ

 ചെണ്ടമേളത്തെച്ചൊല്ലിയുള്ള തർക്കം: യുവാവിനെയും കുടുംബത്തെയും വെട്ടുകത്തികൊണ്ട് ആക്രമിച്ച കേസിലെ പ്രതി കോവളം പോലീസിന്റെ പിടിയിൽ

BY:TS TVM

തിരുവനന്തപുരം

ചെണ്ടമേളം നടത്തുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘത്തെ ഏർപ്പാടാക്കിയതിലുള്ള വിരോധം കാരണം യുവാവിനെയും കുടുംബത്തെയും സുഹൃത്തിനെയും വെട്ടുകത്തികൊണ്ട് മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ കോവളം പോലീസ് പിടികൂടി. കോവളം, തിരുവല്ലം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള പന്ത്രണ്ടോളം ആക്രമണ കേസുകളിൽ പ്രതിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെ ആർ.എച്ച്.എസ് (RHS) പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ വെള്ളാർ കൈതവിള വീട്ടിൽ കുമാറിന്റെ മകൻ ജിത്തുലാൽ (26) ആണ് അറസ്റ്റിലായത്.

2026 മേയ് 17-ന് രാത്രി 8.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പരാതിക്കാരനും മുട്ടക്കാട് സ്വദേശിയുമായ രാമേഷിന്റെ വീട്ടിൽ ചെണ്ടമേളം നടത്തുന്നതിനായി പുതിയൊരു സംഘത്തെ ഏർപ്പാടാക്കിയിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാനായി പ്രതിയും കൂടെയുണ്ടായിരുന്ന മൂന്ന് പേരും രാമേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.

തുടർന്ന് പുതിയ സംഘത്തെ ഏർപ്പെടുത്തിയതിലുള്ള വിരോധം കാരണം പ്രതിയും കൂട്ടാളികളും ചേർന്ന് രാമേഷിനെ അസഭ്യം പറയുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഈ ആക്രമണം തടയാനെത്തിയ രാമേഷിന്റെ പിതാവ് പൊടിയൻ, സുഹൃത്ത് വൈഷ്ണവ് എന്നിവരെ അക്രമികൾ വെട്ടുകത്തികൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനുപുറമെ, രാമേഷിന്റെ ഭാര്യയെയും അമ്മയെയും പ്രതികൾ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിത്തുലാലിനെ കോവളം പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News