News

ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന : കേന്ദ്രമന്ത്രി വി മുരളീധരൻ.

ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണെന്നും ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്ക് കൂട്ടുനിൽക്കത്ത ഗവർണറെ അപായപ്പെടുത്താൻ ശ്രമം തുടരുകയാണ്. കേരള പൊലീസിനെ ആശ്രയിച്ച് നിൽക്കേണ്ട ആവശ്യം ഗവർണർക്കില്ല. കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ക്കും രാജ്ഭവനും Z+ സുരക്ഷ അനുവദിച്ചു. ഇന്നലെ അദ്ദേഹം പങ്കെടുത്ത അവസാന പരിപാടിയിൽ കേന്ദ്ര സേനയാണ് സുരക്ഷയൊരുക്കിയിരുന്നത്. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രകടനത്തിനെതിരെ ഗവര്‍ണര്‍ റോഡരികില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം. ശനിയാഴ്ച കൊല്ലം ജില്ലയിലെ നിലമേല്‍ […]Read More

News

ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്:രമേശ് ചെന്നിത്തല

ഗവർണർക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല . ഇരുവരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു. രണ്ട് പേരും ചേർന്ന് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം […]Read More

Literature poem

പ്രതീക്ഷ

രചന സുജാത നെയ്യാറ്റിൻകര. ഒരു പൂവ് കൂടി കൊഴിയുന്നതാഈ കാലത്തിൻ ചില്ലയിൽ നിന്നുംപുഞ്ചിരി മാഞ്ഞൊരു അമ്മ മരത്തിൻറെ ചില്ലകൾ തേങ്ങി വിതുമ്പി.. ചെഞ്ചായം തേഞ്ഞൊരാ സൂര്യൻ കടലിൻറെ മസ്തിഷ്ക വേനലിൽ ചായുറങ്ങിപന്ത്രണ്ടിതളുകൾ ചേർത്തുകൊണ്ടൊരു പുതുവർഷം വിടർത്തുന്നു ലോകം.. കടലിന്നഗാധമാംസ്നേഹച്ചിരാതുകൾപുതുനന്മ ചേർത്തു വിരിഞ്ഞിടട്ടെഒരു പൂവുംപോലുമനാഥമായ് പോകാതെചിറകെട്ടി കാത്തുകൊള്ളേണം നമ്മൾ എങ്ങുനിന്നുമൊരു വെടിയൊച്ച കേൾക്കാതെപുകയാതെ, കണ്ണുകൾ ലോക നീതിക്കായി തുറന്നു വയ്ക്കാം രാഷ്ട്രീയ, മത,വർഗ്ഗ കോമരങ്ങൾ തുള്ളിനാടിനെ വെട്ടി മുറിച്ചിടുമ്പോൾചിതറി വീഴുന്നൊരാ രക്തക്കറയുടെനിറമാണ് നമുക്കെന്നു നീ കണ്ടിടുന്നോ യുദ്ധക്കൊതിയും ലഹളയും […]Read More

News

ഇളയരാജയുടെ മകൾ ഭവതാരിണി അന്തരിച്ചു

ചെന്നൈ:ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. കരളിലെ അർബുദത്തിന് ശ്രീലങ്കയിൽ ചികിത്സയിലായിരിക്കെയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മരിച്ചത്. “കല്യാണപ്പല്ലക്കിൽ ഏറി പയ്യൻ” എന്ന കളിയൂഞ്ഞാലിലെ പാട്ട് മലയാളികളുടെ മനം കവർന്നിരുന്നു. സംഗീത സംവിധായകരായ കാർത്തിക് രാജ്, യുവൻ ശങ്കർരാജ എന്നിവർക്കൊപ്പം തമിഴിൽ നിരവധി സൂപ്പർ ഹിറ്റ്പാട്ടുകൾ പാടിയിട്ടുണ്ട്. ‘മിത്ര്, മൈ ഫ്രണ്ട് ‘ എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകയുമായി. ഭാരതി എന്ന ചിത്രത്തിലെ ‘മയിൽ പോലെ പൊണ്ണ് ഒന്ന് ‘ എന്ന ഗാനത്തിന് 2000 […]Read More

News

അയോദ്ധ്യ രാമക്ഷേത്രം- ഉദ്ഘാടന ചടങ്ങ് ചരിത്രപരം

ന്യൂഡൽഹി:സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ വികസിതരാഷ്ട്രം സാധ്യമാക്കേണ്ടതിന് പൗരന്മാർ മൗലിക കർത്തവ്യങ്ങൾ പാലിക്കണമെന്നും അമൃത്കാലിന്റെ ആദ്യ വർഷങ്ങളിലാണ് രാഷ്ട്രം ഇപ്പോഴുള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു റിപ്പബ്ളിക് ദിനസന്ദേശത്തിൽ പറഞ്ഞു.അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ ചരിത്രപരമെന്ന് അവർ വിശേഷിപ്പിച്ചു. ജൂഡീഷ്യൽ പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് രാമക്ഷേത്രം.ചന്ദ്രയാൻ-3, ആദിത്യ എൽ1, ഗഗൻയാൻ ദൗത്യങ്ങളെ പരാമർശിച്ച രാഷ്ട്രപതി യുവ തലമുറയിലും പ്രത്യേകിച്ച് കുട്ടികളിലും ശാസ്ത്രീയ മനോഭാവം വളർത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.Read More

News

രാജ്യാന്തര ഉച്ചകോടിയിൽ 1000 പദ്ധതികൾ

തിരുവനന്തപുരം:കായിക ഉച്ചകോടിയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകിയ 1000 പദ്ധതികളുടെ സമർപ്പണം നടന്നു. കായിക പദ്ധതികളുടെ വിഹിതം കണ്ടെത്താൻ പഞ്ചായത്തുകൾക്ക് മാർഗ നിർദ്ദേശം നൽകും. 1000 പേർക്ക് ആഴ്ചയിൽ 10 മണിക്കൂർ വീതം പഞ്ചായത്ത് തലത്തിൽ ജോലി നൽകാനാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി, ഗ്രൂപ്പ് മീരാൻ, സ്കോർ ലൈൻ സ്പോർട്സ് 800 കോടി, ലോർഡ്സ് സ്പോർട്സ് സിറ്റി 650 കോടി, പ്രീമിയർ ഗ്രൂപ്പ് 450 കോടി, നോ സ്കോപ് ഗെയിമിങ് 350 കോടി, തേർട്ടീൻത് […]Read More

News

ചെങ്കടലിൽ 2 യുഎസ് കപ്പലുകൾ ആക്രമിച്ചു

മനാമ:അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകൾക്കുനേരെ ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം ഉണ്ടായി.അമേരിക്കൻ നാവികസേനയുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോഴാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതിവിമതർ ഏറ്റെടുത്തിട്ടില്ല.അമേരിക്കയുടെ പ്രതിരോധ ഏജൻസിയായ പെന്റഗണിന് ചരക്കുകളുമായിപോയ കപ്പലിനെയാണ് ഹൂതികൾ ആക്രമിച്ചത്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽമണ്ടേബിൽവച്ചാണ് ആക്രമണമുണ്ടായത്. അപകട സാധ്യത കൂടിയതിനെ തുടർന്ന് മേഖലയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.Read More

News

ഫാത്തിമാബീവി നിയമ രംഗത്തെ ധീരവനിത

പത്തനംതിട്ട:പത്മഭൂഷൺ പുരസ്കാരം മരണാനന്തര ബഹുമതിയായി ഫാത്തിമാബീവിയെ തേടിയെത്തുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. മുസ്ലിം വനിതകൾ വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന കാലത്താണ് ഫാത്തിമ നിയമ ബിരുദധാരിയാകുന്നത്. 1950 നവംബർ 14 ന് തിരു-കൊച്ചി ഹൈക്കോടതിയിൽ എൻറോൾമെന്റ് ചെയ്യുമ്പോൾ കേരളത്തിലെ രണ്ടാമത്തെ വനിതാ അഭിഭാഷകയായിരുന്നു അവർ. ചരിത്രത്തിലെ പ്രധാന കാലഘട്ടത്തിലാണ് ഫാത്തിമാബീവി അഭിഭാഷകജോലി ആരംഭിച്ചത്.ഹൈക്കോടതിയിലെ ആദ്യവനിതാ മുസ്ലിം ജഡ്ജി, ആദ്യ മുസ്ലിം വനിതാ ഗവർണർ, 1989 മുതൽ 1992 വരെ സുപ്രീം കോടതി ജഡ്ജി എന്നീ നിലകളിൽ അവർ ശോഭിച്ചു. […]Read More

News

ഗവർണറുടെ ചായ സത്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായ സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്‌ഭവനിലാണ് ഗവർണർ അറ്റ്ഹോം വിരുന്ന് ഒരുക്കിയിരുന്നത്. നിയമസഭയിലെ നയ.പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഗവർണർക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ (Kerala Government) കഴിഞ്ഞദിവസം രംഗത്തെത്തിയത്. രാജ് ഭവനിൽ വെള്ളിയാഴ്ച വൈകിട്ടാണ് വിരുന്ന് നിശ്ചയിച്ചിരുന്നത്. ഈ വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ വിരുന്നിന് മുഖ്യമന്ത്രിയോ സംസ്ഥാന മന്ത്രിമാരോ ആരും രാജ്ഭവനിൽ […]Read More

News

വെള്ളായണി വവ്വാമൂല കായലിൽ മുങ്ങി മരിച്ച മൂന്നു വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

തിരുവനന്തപുരം: വെള്ളായണി വവ്വാമൂല കായലിൽ മുങ്ങി മരിച്ച മൂന്നു വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തുടർന്ന് ഇവരുടെ മൃതദേഹം വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. അവധി ആഘോഷിക്കാനെത്തിയ വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി(19), ഫെഡ്റിൻ(19), ലിനോൺ(20) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കും […]Read More

Travancore Noble News