News തിരുവനന്തപുരം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

BY:TS TVM തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവർത്തകർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ വിചാരണാനുമതി നൽകുന്നതിൽ സർക്കാർ വലിയ രീതിയിൽ കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം കോടതികൾക്ക് കേസ് പരിഗണിക്കാൻ ആവശ്യമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷണം പൂർത്തിയാക്കിയ 74 ഫയലുകളാണ് നിലവിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ചില കേസുകൾ എട്ട് വർഷത്തോളമായിട്ടും തീരുമാനമാകാതെ വിജിലൻസിൻ്റെ കോൾഡ് സ്റ്റോറേജിൽ തുടരുകയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 അനുസരിച്ച്, ബന്ധപ്പെട്ട സർക്കാർ […]Read More

News തിരുവനന്തപുരം

ദേവസ്വം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വിവാദത്തിൽ; വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വൻ വിവാദത്തിലേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി വ്യാജ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജി. ബൈജുവിനെയാണ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കഴിഞ്ഞയാഴ്ച സംസ്ഥാന വിജിലൻസ് സംഘം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തുകയും ജി. ബൈജുവിന്റെ സർവീസ് റെക്കോർഡുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. […]Read More

News തിരുവനന്തപുരം

വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരായ കേസ് എഴുതി തള്ളാനാകില്ലെന്ന് കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജന് കനത്ത തിരിച്ചടി. കേസ് എഴുതി തള്ളാനാകില്ലെന്ന് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് ഡീറ്റെയിൽസ് ഒഴിവാക്കിക്കൊണ്ട് പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി വീണ്ടും റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ […]Read More

News എറണാകുളം

കേരള വഖഫ് ബോർഡിന്റെ സിഇഒ ആയി സി.എ. മഞ്ജുവിനെ നിയമിച്ചു; ചരിത്രത്തിലാദ്യമായി ഈ

കൊച്ചി — കേരള വഖഫ് ബോർഡിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇൻ ചാർജ്) ആയി സി.എ. മഞ്ജുവിനെ നിയമിച്ചു. സംസ്ഥാന വഖഫ് ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ നിർണായകമായ ഭരണപരമായ തസ്തികയിലേക്ക് ഒരു വനിത നിയമിതയാകുന്നത്. സ്ത്രീ ശാക്തീകരണത്തിനും ഭരണരംഗത്തെ വനിതാ പ്രാതിനിധ്യത്തിനും വലിയൊരു മുന്നേറ്റമായി ഈ നിയമനം വിലയിരുത്തപ്പെടുന്നു. 1960-ൽ രൂപീകൃതമായ കേരള വഖഫ് ബോർഡിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥയാണ് സി.എ. മഞ്ജു. നിയമ ബിരുദധാരിയായ […]Read More

News ഗുരുവായൂർ

ഗുരുവായൂർ വികസനത്തിന് മാസ്റ്റർ പ്ലാൻ: ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം ഒരുങ്ങുന്നു

BY:TS TVM ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ ചേർന്ന സമഗ്ര അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ കോർത്തിണക്കി സംസ്ഥാനത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ക്ഷേത്ര വികസനത്തിനായുള്ള സമഗ്ര മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും. വികസന പദ്ധതികൾക്കായി വിഭാവനം ചെയ്തിട്ടുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ […]Read More

Health News കോഴിക്കോട്

കോഴിക്കോട്ട് മലേറിയ സ്ഥിരീകരിച്ചു: സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യ കേസ് തിക്കോടിയിൽ

BY :TS TVM കോഴിക്കോട്: സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ആശങ്കയുയർത്തി പടരുന്നതിനിടയിൽ കോഴിക്കോട്ട് മലേറിയയും (മലമ്പനി) സ്ഥിരീകരിച്ചു. നിപ, ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോൾ മലേറിയയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് തിക്കോടിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മലേറിയ കേസാണിത്. പകർച്ചവ്യാധികളുടെ വ്യാപനം ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തിക്കോടിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളും കൊതുക് നശീകരണ […]Read More

News

കശുവണ്ടി അഴിമതിക്കേസ്: മുഹമ്മദ് ഹനീഷ് സിംഗിൾ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

BY:TS TVM കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് ശക്തമായ തിരിച്ചടി. സിംഗിൾ ബെഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിനെതിരെ അദ്ദേഹം നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ […]Read More

News

സ്ലൊവാക്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രപരമായ സ്വീകരണം; ‘വന്ദേമാതരം’ ആലപിച്ച് ലൂക്നിക്ക എൻസെംബിൾ

ബ്രാറ്റിസ്‌ലാവ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. 1993-ൽ സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈ രാജ്യം സന്ദർശിക്കുന്നത്. യൂറോപ്യൻ രാജ്യത്തെ പ്രശസ്തമായ ‘ലൂക്നിക്ക എൻസെംബിൾ’ (Lucnica Ensemble) സാംസ്കാരിക സംഘം പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചതാണ് സ്വീകരണ ചടങ്ങുകളിൽ ഏറ്റവും ശ്രദ്ധേയമായത്. ഇന്ത്യ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് വിദേശമണ്ണിൽ ഈ […]Read More

Travancore Noble News