BY:TS TVM തിരുവനന്തപുരം: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജില്ലയിൽ വീണ്ടും എംപോക്സ് (Mpox) രോഗബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നും അടുത്തിടെ നാട്ടിലെത്തിയ കിളിമാനൂർ സ്വദേശിയായ വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് തലസ്ഥാനത്ത് പ്രതിരോധ നടപടികളും മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ […]Read More
തിരുവനന്തപുരം: പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒൻപത് മണിക്ക് തന്റെ കന്നി ബജറ്റ് പ്രസംഗം ആരംഭിക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടുത്തിടെ പുറത്തിറക്കിയ ധവളപത്രത്തിലെ കണ്ടെത്തലുകളും നിലനിൽക്കെ, വരുമാന വർധനയ്ക്കൊപ്പം ജനക്ഷേമ വാഗ്ദാനങ്ങൾ എങ്ങനെ സമന്വയിപ്പിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ആർ. ശങ്കർ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന […]Read More
BY: TNN HEALTH DESK ചിക്കാഗോ: മെനോപോസ് (ആർത്തവവിരാമം) ഘട്ടത്തിലൂടെ കടന്നുപോകുന്നവരിൽ ഉണ്ടാകുന്ന കഠിനമായ അസ്ഥിക്ഷയവും (Low bone density) അതുവഴിയുണ്ടാകുന്ന അസ്ഥിഭംഗങ്ങളും (Fractures) തടയാൻ ഹോർമോൺ തെറാപ്പിക്ക് മികച്ച രീതിയിൽ സാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ (ENDO 2026) അവതരിപ്പിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. മെനോപോസ് ഹോർമോൺ തെറാപ്പി (MHT) സ്വീകരിക്കുന്ന സ്ത്രീകളിൽ, അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 69 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ആർത്തവവിരാമത്തോട് […]Read More
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ നൽകിയ വാക്ക് പാലിച്ചപ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്നും പദ്ധതി നിർത്തലാക്കണമെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും കോടതി തിരിച്ചു ചോദിച്ചു. സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ […]Read More
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ഏതുവിധേനയും തടയുമെന്നും തമിഴ്നാടിന്റെ അനുമതിയില്ലാതെ പുതിയ ഡാം അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്നാട് സർക്കാർ. ചെന്നൈ ഫോർട്ട് സെന്റ് ജോർജ്ജ് കോംപ്ലക്സിലെ നിയമസഭാ മന്ദിരത്തിൽ ആരംഭിച്ച 17-ാമത് നിയമസഭയുടെ കന്നി സമ്മേളനത്തിൽ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാർ തങ്ങളുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. തമിഴ്നാടിന്റെ താല്പര്യങ്ങളും തെക്കൻ ജില്ലകളിലെ കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ […]Read More
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനായി വീണ ടി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും വീണയ്ക്കൊപ്പം വാഹനത്തിൽ എത്തിയിരുന്നെങ്കിലും വീണ തനിച്ചാണ് ഇ.ഡി ഓഫീസിലേക്ക് കയറിയത്. സി.എം.ആർ.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ എല്ലാ വിശദാംശങ്ങളും ചോദിച്ചറിയാൻ വിപുലമായ ചോദ്യാവലിയാണ് ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് അന്വേഷണസംഘം […]Read More
തിരുവനന്തപുരം: മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവച്ച പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ സംസ്ഥാനം പങ്കാളിയായതിനാൽ നിലവിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നതിനായി ഒരു മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതായും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ […]Read More
BY:TS TVM തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവർത്തകർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ വിചാരണാനുമതി നൽകുന്നതിൽ സർക്കാർ വലിയ രീതിയിൽ കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം കോടതികൾക്ക് കേസ് പരിഗണിക്കാൻ ആവശ്യമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷണം പൂർത്തിയാക്കിയ 74 ഫയലുകളാണ് നിലവിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ചില കേസുകൾ എട്ട് വർഷത്തോളമായിട്ടും തീരുമാനമാകാതെ വിജിലൻസിൻ്റെ കോൾഡ് സ്റ്റോറേജിൽ തുടരുകയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 അനുസരിച്ച്, ബന്ധപ്പെട്ട സർക്കാർ […]Read More
