Tags :kerala news

News തിരുവനന്തപുരം

അനധികൃത കുടിയേറ്റം: കഴക്കൂട്ടത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പിടിയിൽ

BY; SUMESHKRISNAN തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർക്കായി നടത്തുന്ന കർശന പരിശോധനക്കിടെ തലസ്ഥാനത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പോലീസ് പിടിയിലായി. കഴക്കൂട്ടം മേനല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന സുമി, ഇദ്ഖാനൂൻ എന്നീ ബംഗ്ലാദേശി യുവതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം പെൺവാണിഭ സംഘത്തിൽപ്പെട്ടവരെന്ന സംശയത്തിൽ മറ്റ് ആറുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സ്വദേശി സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമ ബംഗാൾ സ്വദേശി മൗസ്മി […]Read More

News കൊല്ലം

മദ്യലഹരിയിൽ മരണപ്പാച്ചിൽ: നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർ കൊല്ലത്ത് പിടിയിൽ

കൊല്ലം: മടത്തറ മുതൽ കടയ്ക്കൽ വരെ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ എട്ട് കിലോമീറ്ററോളം ദൂരമാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. യാത്രയ്ക്കിടയിൽ റോഡിലുണ്ടായിരുന്ന ഒട്ടനവധി വാഹനങ്ങളിൽ ഇയാൾ ഇടിച്ചെങ്കിലും കാർ നിർത്താൻ തയ്യാറായില്ല. ഇതോടെ രോഷാകുലരായ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്ന് ജയകൃഷ്ണനെ തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടയ്ക്കൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. […]Read More

News തിരുവനന്തപുരം

യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസ്: രണ്ടുപേർ വലിയതുറ പോലീസിന്റെ പിടിയിൽ

By :Sumeshkrishnan വലിയതുറ: യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുക്കാട് ബാലനഗർ സ്വദേശി നിതിൻ (23), കൊച്ചുവേളി പൊഴിക്കര സ്വദേശി പ്രവീൺ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി പൊഴിക്കരയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടകംപള്ളി സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ അസഭ്യം പറയുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വലിയതുറ എസ്.എച്ച്.ഒ അശോക് കുമാർ, എസ്.ഐ […]Read More

News തിരുവനന്തപുരം

വീടുകയറി കുടുംബത്തെ ആക്രമിച്ച കേസ്: ഒരാൾ കൂടി പൂന്തുറ പോലീസിന്റെ പിടിയിൽ

പൂന്തുറ: മാരകായുധങ്ങളുമായി വീട് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മാണിക്കവിളാകം ഗായത്രി ഭവനിൽ ഹെറാൾഡിന്റെ മകൻ ജെനിൻ (24) ആണ് പിടിയിലായത്. ഈ കേസിൽ മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐ.ഡി.പി കോളനിയിൽ തൻസിലാസിന്റെ മക്കളായ ബെനാൻസ് (28), ബിനോയ് (29), ബബ്ലു (24) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. പള്ളിയിൽ നടന്ന ഡി.ജെ പ്രോഗ്രാമിനിടെ പ്രതികൾ മോശമായി പെരുമാറിയത് […]Read More

News തിരുവനന്തപുരം

യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഒരാൾ കോവളം പോലീസിന്റെ പിടിയിൽ

കോവളം: വാക്കുതർക്കത്തിനൊടുവിൽ യുവാക്കളെ വെട്ടുക്കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികളിൽ ഒരാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് ആർ.കെ.എൻ റോഡ്, ശിവകൃപയിൽ ജയചന്ദ്രന്റെ മകൻ സച്ചിൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി കോവളം കുഴിയംവിള ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്ങാനൂർ സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ മർദ്ദിക്കുകയും വെട്ടുക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കോവളം എസ്.എച്ച്.ഒ (SHO) അരുൺകുമാർ ജെ.പിയുടെ […]Read More

News തിരുവനന്തപുരം

വൈദ്യുതി ഉപഭോഗം റെക്കോർഡിൽ; സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനെ തുടർന്ന് വിവിധ മേഖലകളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. രാത്രി സമയങ്ങളിൽ 10–15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ Kerala State Electricity Board (കെ.എസ്.ഇ.ബി.) വാക്കാൽ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയതാണ് നിയന്ത്രണ നടപടികൾക്ക് കാരണം. ഒരാഴ്ച മുമ്പ് തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലും സമാനമായ […]Read More

News തിരുവനന്തപുരം

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊടുംചൂടിൽ ജനങ്ങൾ വലയുന്നതിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ വൈദ്യുതി തടയുന്നത് സർക്കാരിന്റെ വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പവർകട്ട് ഇല്ലാത്ത പത്തു വർഷം എന്ന വാഗ്ദാനം വെറും പാഴ്വാക്കായെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിണറായി സർക്കാർ ജനങ്ങളോട് വലിയ നുണകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന ഈ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടനടി പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി […]Read More

News തൃശൂർ

തൃശ്ശൂർ പൂരം: ആർഭാടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ആലോചന

BY: sumesh krishnan തൃശ്ശൂർ: വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചനകൾ സജീവമാകുന്നു. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 ജീവനുകൾ നഷ്ടപ്പെട്ട ദാരുണമായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. വെടിക്കെട്ട് തുടരുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന വിലയിരുത്തലിലാണ് സംഘാടകർ. അതേസമയം, പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ മുടക്കം കൂടാതെ നടത്താനാണ് നിലവിലെ തീരുമാനം. വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് […]Read More

News കോട്ടയം

എടത്വയിൽ പൂക്കടയ്ക്ക് തീപിടിച്ചു: അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

By: Sumeshkrishnan എടത്വ: എടത്വ ജംഗ്ഷനിലെ സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പൂക്കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ സാജു അറിയിച്ചു. പതിനായിരം രൂപ, വസ്തുവിന്റെ ആധാരം, മറ്റ് പ്രധാന രേഖകൾ എന്നിവയ്ക്ക് പുറമെ ഫ്രിഡ്ജ്, ഫർണിച്ചറുകൾ, പൂമാലകൾ, അലങ്കാര വസ്തുക്കൾ എന്നിവയും അഗ്നിക്കിരയായി. സമീപത്തെ മറ്റ് കടകളിലേക്ക് തീ […]Read More

News

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; അന്ത്യം 1500 അടി താഴ്ചയിൽ

ബെംഗളൂരു: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ വച്ച് കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റിൽ നിന്ന് ഏകദേശം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് നാലാം ദിവസം മൃതദേഹം കണ്ടെടുത്തത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തോടൊപ്പമാണ് യാത്രയ്ക്കെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. വെള്ളച്ചാട്ടത്തിന് സമീപം മറ്റു കുട്ടികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം മലയിറങ്ങുന്നതിനിടെയാണ് ശ്രീനന്ദയെ കാണാതായത്. പെൺകുട്ടി വെള്ളച്ചാട്ടത്തിൽ വീണതാകാമെന്നായിരുന്നു […]Read More

Travancore Noble News